സ്ത്രീകൾക്കു നേരെയുള്ള അക്രമ വാർത്തകളും പീഡനവാർത്തകളുമൊക്കെ സർവ സാധാരണമായിരിക്കുകയാണ് ഇന്ന്. വീട്ടിനുള്ളിലും ജോലി സ്ഥലങ്ങളിലും എന്തിനധികം ആൾത്തിരക്കുള്ള പൊതുനിരത്തുകളിൽ പോലും അവൾ അപമാനത്തിന് ഇരയാക്കപ്പെടുന്നുണ്ട്. ബോളിവുഡ് നടിയും മലയാളിയുമായ വിദ്യാ ബാലനും അടുത്തിടെ അങ്ങനൊരു അനുഭവം പങ്കുവച്ചു. ഒരു ട്രെയിൻ യാത്രയ്ക്കിടെ അശ്ലീലം കാണിച്ച യുവാവിനോടു പ്രതികരിച്ചതെങ്ങനെയെന്നാണ് വിദ്യ പറഞ്ഞത്.
കോളജിൽ നിന്നും വീട്ടിലേക്കു വരാന്‍ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു വിദ്യ, ലേഡീസ് കംപാർട്ട്മെന്റിലായിരുന്നു യാത്ര. അപ്പോഴാണ് ഒരു യുവാവ് അങ്ങോട്ട് ഓടിക്കയറി വന്നത്, അപ്പോള്‍ തന്നെ ഇതു സ്ത്രീകളുടെ കംപാർട്ട്മെന്റാണെന്നും ഇറങ്ങിപ്പോകണമെന്നും സ്ത്രീകളെല്ലാം അയാളോടു പറഞ്ഞു. പക്ഷേ അയാള്‍ അതു ഗൗനിച്ചില്ല. വീണ്ടും അയാളോട് അക്കാര്യം സൂചിപ്പിച്ചപ്പോൾ അതു ലേഡീസ് കംപാർട്ട്മെന്റ് ആണെന്ന വിവരം തനിക്കറിയില്ലായിരുന്നുവെന്നും അടുത്ത സ്റ്റേഷനിൽ ഇറങ്ങാമെന്നും അയാൾ പറഞ്ഞു.
തുടർന്ന് വാതിലിനരികിലേക്ക് പോയ അയാൾ പാന്റ്സിന്റെ സിബ് ഊരി എല്ലാരും കാൺകെ തന്നെ സ്വയംഭോഗം ചെയ്യാൻ തുടങ്ങി. ഒട്ടും ചിന്തിക്കാതെ തന്റെ കയ്യിലുണ്ടായിരുന്ന ബുക്കു വച്ച് അയാളെ അടിച്ചു ട്രെയിനിൽ നിന്നും പുറംതള്ളുകയായിരുന്നുെവന്നും വിദ്യ പറഞ്ഞു. അപ്പോഴേക്കും ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയിരുന്നുവെന്നും അല്ലായിരുന്നെങ്കിൽ ആ വീഴ്ചയിൽ അയാൾക്ക് ജീവൻ നഷ്ടപ്പെട്ടേനെ എന്നും വിദ്യ പറയുന്നു