E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

കണ്ണ് നിറയും ആ പഴയ നായികയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vasanthi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരിക്കൽ ചിലങ്കയണിഞ്ഞ കാലുകളിലൊന്നിന്റെ മുട്ടിനു മുകളിൽ വച്ചു മുറിച്ചു മാറ്റിയതിന്റെ തുന്നൽപ്പാടുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല....റേഡിയേഷന്റെ പൊള്ളൽച്ചൂട്  കഴുത്തിനെ വരിഞ്ഞു മുറുക്കിയതു പോലെ....ഭക്ഷണം ദ്രവരൂപത്തിലാക്കി ഇറ്റിച്ചു കൊടുക്കാനുള്ള റെയ്ൽ ട്യൂബ് മൂക്കുത്തിയുടെ തൊട്ടടുത്ത് ഞാന്നു കിടക്കുന്നു... ആർക്ക് ലൈറ്റിന്റെ വെള്ളി വെളിച്ചത്തിൽ ഒരിക്കൽ തിളങ്ങിയിരുന്ന തൊടുപുഴ വാസന്തി (65) യുടെ മുഖത്ത് ഇപ്പോൾ നിരാശയുടെ നിഴൽചിത്രങ്ങൾ മാത്രം... നെറ്റിയിലെ വട്ടപ്പൊട്ടിൽ പോലും നിരാശയുടെ കണികകൾ.. പ്രായാധിക്യവും രോഗവും അവശയാക്കുമ്പോൾ നിശബ്ദമായി കരയുകയാണ് തൊടുപുഴ വാസന്തിയെന്ന നടി. ചികിത്സിക്കാൻ പണമില്ലാതെ, ജീവിതം സമ്മാനിച്ച ദുരിതങ്ങൾ ഉള്ളിലൊതുക്കി തൊടുപുഴയിലെ കൊച്ചു വീട്ടിൽ ഒതുങ്ങിക്കൂടുകയാണ് തൊടുപുഴയുടെ ഈ സ്വന്തം കലാകാരി. 

പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്നു ഓഗസ്റ്റ് 17 നാണു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചു തൊടുപുഴ വാസന്തിയുടെ വലതു കാൽ മുറിച്ചു മാറ്റിയത്. മുട്ട് ഭാഗത്തു വച്ച് ആദ്യം മുറിച്ചെങ്കിലും, പഴുപ്പു കയറിയതിനെ തുടർന്നു മുട്ടിനു മുകളിൽ വച്ച് വീണ്ടും മുറിച്ചു. കാൽ മുറിച്ചു മാറ്റിയതിനു മാത്രം നാലു ലക്ഷം രൂപ ചെലവായി.  ‘‘തൊണ്ടയിൽ കാൻസർ ബാധിച്ചതിനെ തുടർന്നു അതിനായിരുന്നു അടുത്ത ചികിത്സ.  ഇതു വരെയായി 20 റേഡിയേഷൻ കഴിഞ്ഞു. ഒരു മാസം കഴിഞ്ഞ് വീണ്ടും എത്തണമെന്നു ഡോക്ടർ നിർദേശിച്ചിരിക്കുകയാണ്. കീമോ തെറപ്പി ചെയ്യേണ്ടി വരുമെന്നു ഡോക്ടർ പറഞ്ഞു. പക്ഷേ അതിനുള്ള കാശില്ല.  എന്റെ വൃക്കകളിലൊന്നു കരാറിലാണ്....കേൾവിക്കുറവുമുണ്ട്.... തുടർ ചികിത്സ നടത്തണമെങ്കിൽ കുറഞ്ഞത് ഏഴു ലക്ഷം രൂപയെങ്കിലും വേണ്ടി വരും. പക്ഷേ ആ തുക എങ്ങനെ കണ്ടെത്തുമെന്ന് എനിക്കറിയില്ല...ആരും എന്നെ സഹായിക്കാനില്ല. ഒരു കൊച്ചു വീടു മാത്രമാണു സിനിമയിൽ നിന്നുള്ള എന്റെ ഏക സമ്പാദ്യം’’–  40 വർഷം മുൻപു പണിത, ചോർന്നൊലിക്കുന്ന കോൺക്രീറ്റ് കെട്ടിടം ചൂണ്ടി വാസന്തി പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. 

ഓർമകളിലെ നഷ്ട വസന്തകാലം

കലാപാരമ്പര്യമുള്ള കുടുംബത്തിലാണു ഞാൻ ജനിച്ചത്. പിതാവ് കെ.ആർ. രാമകൃഷ്ണൻ നായർ നാടക നടനായിരുന്നു. മാതാവ് പി. പങ്കജാക്ഷി അമ്മ തിരുവാതിരക്കളിയുടെ ആശാട്ടിയും.  അച്ഛൻ, ‘ജയ്ഭാരത്’ എന്ന പേരിൽ ബാലെ ട്രൂപ്പ് നടത്തിയിരുന്നു.  പ്രീ–ഡിഗ്രിക്കു പഠിക്കുമ്പോൾ തന്നെ ഞാൻ അറിയപ്പെടുന്ന കലാകാരിയായി. പതിനാറു വയസ്സുള്ളപ്പോൾ ഉദയായുടെ ‘ധർമ്മക്ഷേത്രേ കുരുക്ഷേത്രേ’യിൽ ഒരു നൃത്തം അവതരിപ്പിച്ചു. ആദ്യ സിനിമയ്‌ക്ക് നൂറു രൂപയായിരുന്നു പ്രതിഫലം. പി. വസന്തകുമാരി എന്നാണു എന്റെ യഥാർഥ പേര്. അടൂർ ഭവാനിയാണ് എന്നെ തൊടുപുഴ വാസന്തിയാക്കിയത്.  ‘പീനൽകോഡ്’ എന്ന നാടകത്തിൽ അഭിനയിക്കാൻ എത്തിയ എന്നോട്, പേരിനൊപ്പം സ്ഥലപ്പേരു കൂടിച്ചേർത്താൽ നല്ലതായിരിക്കുമെന്നു അടൂർ ഭവാനി പറഞ്ഞു. അങ്ങനെയാണു തൊടുപുഴയെ എന്റെ പേരിനൊപ്പം ചേർത്തു വച്ചത്.  ‘എന്റെ നീലാകാശം’ എന്ന സിനിമയിലാണ് ആദ്യമായി ക്യാരക്‌ടർ വേഷം അവതരിപ്പിച്ചത്. തുടർന്ന് മദ്ധ്യവയസ്‌കയുടെ ഇമേജിൽ ഞാൻ കുരുങ്ങിപ്പോയി. അപൂർവ്വമായി മാത്രം മികച്ച വേഷങ്ങൾ കിട്ടി. ഇതു വരെയായി 450 ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചു.  

പൂർണരൂപം വായിക്കാം