എം.എസ്. സുബ്ബലക്ഷ്മിയെന്ന സ്വരമാധുരിക്ക് ഇന്ന് 101 വയസ്സ്. സംഗീത വിദുഷിയോടുള്ള ആദരസൂചകമായി രാജ്യം പ്രത്യേക നാണയമിറക്കാന്‍ ഒരുങ്ങുകയാണ്. ഓര്‍മയായിട്ട് ഒരു വ്യാഴവട്ടംപിന്നിടുമ്പോഴും എം.എസ്. നമ്മെ വിസ്മയപ്പെടുത്തി കൊണ്ടേയിരിക്കുന്നു ആ മാസ്മരശബ്ദത്തിലൂടെ.
ഒരു ജനതയുടെ ഉണര്‍ത്തുപാട്ടായ സംഗീത വിസ്മയം. അപാരമായ സ്വരശുദ്ധിയായിരുന്നു ൈകമുതല്‍. ഭക്തനിര്‍ഭരമായ സംഗീതാരാധനയിലൂടെ ലോകത്തെ ധന്യമാക്കി എം.എസ്. സുബ്ബലക്ഷ്മിയെന്ന ശാരീരം.നിരന്തര സാധനയിലൂടെ ശുദ്ധ സംഗീതത്തിന്റെ ഉയരങ്ങള്‍ കീഴടക്കിയ അത്ഭുത പ്രതിഭ. പ്രായം എഴുപത് കടന്നപ്പോഴേക്കും കര്‍ണാടകസംഗീതമെന്നാല്‍ എംഎസ് സുബ്ബലക്ഷ്മിയെന്ന് ലോകം പറയുന്നിടത്തെത്തി.
ദേവദാസി സമൂഹത്തില്‍ ജനിച്ചതിന്റെ വിവേചനകളെയും വിലക്കുകളെയും അതിജീവിച്ചായിരുന്നു വളര്‍ച്ച. സങ്കടങ്ങളൊന്നും ആരെയും അറിയിച്ചില്ല. പതിനൊന്നാം വയസില്‍ ആദ്യ കച്ചേരി. ശകുന്തളയായും മീരയായും സിനിമയിലും കൂടി പ്രത്യക്ഷപ്പെട്ടതോടെ ജനമനസ്സുകളിലേക്ക് ആ സംഗീതം എളുപ്പം കയറിപറ്റി.
പ്രതാപകാലത്തും കീർത്തനങ്ങൾ പഠിക്കാൻ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ അടുത്തെത്തുമായിരുന്നു എം.എസ്. 2500 കൃതികൾ വരെ മനഃപാഠമായിരുന്നത്രെ. എണ്ണിയാല്‍ ഒടുങ്ങാത്ത അംഗീകാരങ്ങൾ തേടി എത്തിയപ്പോഴും സംഗീതത്തോടുള്ള ഭക്തിയിൽ മുഴുകാനായിരുന്നു ഇഷ്ടം. രാജ്യം ഭാരത് രത്ന നല്‍കി ആദരിക്കുന്ന ആദ്യ സംഗീതജ്ഞയാണ് എം.എസ്. ജന്മശതാബ്ദിയോട് അനുബന്ധിച്ച് എം.എസിന്റെ ചിത്രം ആലേഖനം ചെയ്ത പത്തിന്റെയും നൂറിന്റെയും നാണയങ്ങള്‍ സര്‍ക്കാര്‍ വൈകാതെ പുറത്തിറക്കും.