പീഡിപ്പിക്കപ്പെട്ടശേഷം നടി കങ്കണ റാവത്ത് തന്റെ സഹായം അഭ്യർഥിച്ചുവന്നു എന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്ന് സെറീന വഹാബ്. എന്റെ ഭർത്താവ് ആദിത്യ പഞ്ചോളിയെ വശത്താക്കിയിരുന്ന കങ്കണയെ ഒരിക്കലും മകളെപ്പോലെ കരുതിയിട്ടില്ല. സിനിമ ആവശ്യങ്ങൾക്കു തന്റെ ഭർത്താവു നിര്‍ദേശിച്ചതനുസരിച്ച് സഞ്ജയ് ലീല ബൻസാലിയുമായി കങ്കണയെ പരിചയപ്പെടുത്താൻ വേണ്ടി മാത്രമാണ് തമ്മിൽ കണ്ടിട്ടുള്ളത്.
മോശം വ്യക്തിത്വത്തിനു ഉടമയായിരുന്നെങ്കിൽ എന്തിനാണ് നാലു വർഷം തന്റെ ഭർത്താവിന്റെ പുറകെ നടന്നതെന്നും സെറീന ചോദിച്ചു. പതിനഞ്ചു വർഷം മുമ്പ് നടന്ന സംഭവം ഇപ്പോൾ വെളിപ്പെടുത്തിയത് സിമ്രാൻ എന്ന കങ്കണയുടെ പുതിയ ചിത്രം പ്രചരിപ്പിക്കാൻ വേണ്ടിയാണ് എന്നും സെറീന കൂട്ടിച്ചേർത്തു.
എന്നാൽ സെറീനയുടെ മറുപടിക്കെതിരെ കങ്കണയുടെ സഹോദരി രങ്കോളി ചന്ദൽ ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയിൽ പൊട്ടിത്തെറികൾക്കു സാക്ഷ്യം നൽകിയാണ് കങ്കണയെ ചുറ്റിപ്പറ്റി വിവാദങ്ങൾ പുകഞ്ഞുയരുന്നത്. ഹൃതിക്ക് റോഷൻ മാപ്പു പറയണം എന്നത് ഉൾപ്പടെ ആദിത്യയുമായുള്ള ബന്ധം പ്രായപൂർത്തിയാക്കുന്നതിനു മുൻപായിരുന്നെന്നും ആദിത്യയുടെ മകളായ സനയെക്കാൾ പ്രായം കുറവാണ് തനിക്കെന്നും കങ്കണ പറഞ്ഞിരുന്നു.