കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും മലയാളിയും തമിഴ് നടിയുമായ ഓവിയ പുറത്തായത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. പരിപാടിയിലെ പ്രധാന ആകര്‍ഷണം തന്നെ മലയാളി താരം ഓവിയയായിരുന്നു. താരം പുറത്തായതോടെ പരിപാടിയുടെ റേറ്റിങ് കുറഞ്ഞിരുന്നു. ഇപ്പോഴിതാ പരിപാടിയിലേക്ക് ഓവിയ തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
മാനസികമായി തനിക്ക് ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സ്വയം ഇറങ്ങിപ്പോകുകയായിരുന്നു ആരവ് എന്ന മത്സരാര്‍ത്ഥിയുമായ പ്രണയത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കം.
ഇപ്പോൾ ഓവിയയെ തിരിച്ചുകൊണ്ടു വരുന്നതിന് വേണ്ടി കഠിന ശ്രമം നടത്തുകയാണ് ചാനൽ അധികൃതർ. ഓവിയയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് തിരികെ കൊണ്ടുവരാനാണ് ചാനല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു ദിവസം 2.5 ലക്ഷം രൂപ ഒരു ദിവസം നല്‍കാമെന്നാണ് പുതിയ ഓഫര്‍. താരം തിരികെ വന്നാല്‍ നല്‍കുന്ന പ്രതിഫലത്തിന്റെ ഇരട്ടി ലഭിക്കുമെന്നാണ് ബിഗ് ബോസ് അധികൃതർ കരുതുന്നത്.
പത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നും ലഭിക്കാത്ത പ്രേക്ഷകപ്രീതിയാണ് അഞ്ച് ആഴ്ച കൊണ്ടു റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ഓവിയയ്ക്കു ലഭിച്ചത്. ലക്ഷക്കണക്കിന് ആരാധകർ നടിക്ക് വേണ്ടി വോട്ട് ചെയ്തിട്ടും നടി സ്വയം പരിപാടിയില്‍ നിന്ന് പുറത്തുപോകുകയായിരുന്നു.
മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനോടുള്ള ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ് ഓവിയ പരിപാടി വിട്ടത്. മറ്റു മത്സരാര്‍ത്ഥികളുമായുള്ള അഭിപ്രായം വ്യത്യാസവും വ്യക്തിപരമായ മറ്റു പ്രശ്‌നങ്ങളും ഓവിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും പറയപ്പെടുന്നു.
‘ഞാന്‍ ആരവിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. എനിക്ക് ആ ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതിനാലാണ് ഞാന്‍ ഷോ വിട്ട് പുറത്തിറങ്ങുന്നത്’–ഓവിയ പറയുന്നു. അനുഭവങ്ങള്‍ക്കും സ്‌നേഹം ലഭിയ്ക്കുന്നതിനും വേണ്ടിയാണ് ഞാന്‍ ബിഗ് ബോസിന്റെ ഹൗസില്‍ എത്തിയത്. ഈ ഷോയ്ക്ക് ഞാന്‍ തടസ്സം സൃഷ്ടിച്ചോ എന്നറിയില്ല. പക്ഷെ യഥാര്‍ത്ഥ സ്‌നേഹം ഒരിക്കലും പരാജയപ്പെടില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ സന്തോഷവതിയാണ്–ഓവിയ പറഞ്ഞു.
ടെലിവിഷന്‍ താരമാണ് ആരവ്. ഇസ് പ്യാര്‍ കോ ക്യാ നാം ദൂന്‍, മഹാഭാരതം എന്നീ ഹിന്ദി സീരിയലില്‍ അഭിനയിച്ചതിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനാണ്.
പരിപാടിയുടെ അവസാനം കമല്‍ഹാസന്‍ ഓവിയയുമായി സംസാരിച്ചിരുന്നു. ഓവിയ ഇങ്ങനെയൊരു തീരുമാനമെടുത്ത സമയം നല്ലതാണെന്ന് കമല്‍ പറഞ്ഞു. നിങ്ങളെ എല്ലാ അര്‍ത്ഥത്തിലും ഈ തലമുറ ഏറ്റെടുത്തിരിക്കുന്നു എന്നും കമല്‍ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി നടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. നടിയും ആരവും തമ്മിലുള്ള ബന്ധമാണ് പ്രശ്നത്തിന് കാരണമായത്. ഷോയിലെ മറ്റു താരങ്ങളാരും നടിയോട് പ്രത്യേക അടുപ്പം കാണിച്ചിരുന്നില്ല. ആരവ് മാത്രമാണ് ഓവിയയ്ക്ക് പിന്തുണ നൽകിയിരുന്നത്. ഇതോടെ നടിയും ആരവും തമ്മിൽ പ്രണയമാണെന്ന കിംവദന്തികളും പരന്നു.
എന്നാൽ ഇത് ഓവിയയെ ആരവിൽ നിന്നും അകറ്റി. നടിക്ക് ആരവിനോട് പ്രണയമായിരുന്നെങ്കിലും നല്ലൊരു സുഹൃത്തിനെപ്പോലെയാണ് ആരവ് കണ്ടത്. സംഭവത്തിന് ശേഷം മാനസികമായി തകർന്ന ഓവിയെ സെറ്റിലെ നീന്തൽക്കുളത്തിൽ ചാടി മൂക്കുപൊത്തി മുങ്ങിയിരുന്നു. എന്തോ പന്തികേടുണ്ടെന്നു മനസ്സിലായതോടെ മറ്റു മത്സരാർത്ഥികൾ നടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതുകൊണ്ടാണ് നടി ഷോ ഉപേക്ഷിക്കാൻ കാരണമായത്.
ഇതിനിടെ ഓവിയ ആത്മഹത്യ ചെയ്തെന്ന് വ്യാജവാർത്തയും സമൂഹമാധ്യമങ്ങളിലൂടെ പടർന്നു. റിയാലിറ്റിഷോയുടെ സെറ്റിൽ പൊലീസ് എത്തിയെന്നും വ്യാജവാർത്ത വന്നു.
ഓവിയ ഇല്ലെങ്കില്‍ ഇനിയുള്ള ബിഗ് ബോസ് എപ്പിസോഡുകൾ കാണില്ലെന്ന് ആരാധകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഷോ തുടങ്ങിയത് മുതല്‍ ഏറ്റവും സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് ഓവിയക്കായിരുന്നു. പുറത്താക്കാന്‍ മറ്റു മത്സരാര്‍ത്ഥികള്‍ തുടര്‍ച്ചയായി വോട്ട് ചെയ്തിട്ടും പ്രേക്ഷക പിന്തുണകൊണ്ട് മാത്രം ഷോയില്‍ നിലനിന്നു ഓവിയ. പ്രേക്ഷകർ മാത്രമല്ല ചിമ്പു, തൃഷ, രമ്യ തുടങ്ങി നിരവധി താരങ്ങളാണ് ഓവിയയെ പിന്തുണച്ചെത്തിയത്.
നടിയ്ക്ക് വേണ്ടി തമിഴ്‌നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു. ഹോട്ടല്‍ ബില്ലില്‍ പോലും ഓവിയയ്ക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വാചകങ്ങള്‍ കാണാം. 'നീങ്ക ഷട്ടപ്പ് പണ്ണുങ്ക' (നിങ്ങള്‍ ദയവായി വായടയ്ക്കൂ) എന്നൊരു ഡയലോഗോടെയാണ് ബിഗ് ബോസില്‍ ഓവിയ ശ്രദ്ധിക്കപ്പെടുന്നത്.
2007 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കങ്കാരുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഓവിയ അഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ 14 ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. അപൂര്‍വ, പുതിയ മുഖം, മനുഷ്യമൃഗം എന്നിവയിലും വേഷമിട്ടെങ്കിലും പിന്നീട് മലയാളത്തില്‍ ശ്രദ്ധ നേടാനായില്ല.
ബിഗ് ബോസ് പരിപാടിയിലൂടെ തമിഴകത്ത് ഏറ്റവുമധികം ആരാധകരുളള താരങ്ങളിലൊരാളായി നടി മാറി. 'ഓവിയ ആര്‍മി' എന്നൊരു സംഘം തന്നെ ഇപ്പോള്‍ തമിഴകത്തുണ്ട്. ഷോയുടെ റേറ്റിങ് കൂടിയത് തന്നെ ഓവിയ കാരണമാണെന്നാണ് വിലയിരുത്തലുകള്‍.