വിജയ്‌യുടെ സുര സിനിമ കൊള്ളില്ല എന്നുപറഞ്ഞ മാധ്യമപ്രവർത്തകയ്ക്കെതിരെ വിജയ്ഫാൻസ് അശ്ലീല വർഷം ചൊരിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ഇളയദളപതി വിജയ് രംഗത്ത്. സമൂഹമാധ്യമത്തിലൂടെ മാധ്യമപ്രവർത്തകയ്ക്കെതിരെ നടത്തുന്ന അശ്ലീല വർഷം അവസാനിപ്പിക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു.
"ഞാനീ സമൂഹത്തിലെ സ്ത്രീകളെ ബഹുമാനിക്കുന്നു. ആര്‍ക്കും ആരുടേയും സിനിമകളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു സ്ത്രീക്കുമെതിരെ മോശം ഭാഷ ഉപയോഗിക്കരുത് എന്നാണ് എന്റെ അഭിപ്രായം." വിജയ് ഫാൻസിനോട് അഭ്യർത്ഥിച്ചു.
ഷാരുഖിന്റെയും അനുഷ്കയുടെയും ജബ്ബ് ഹാരി മെറ്റ് സജൽ എന്ന പുതിയ ചിത്രത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ വിജയ് ചിത്രം സുരയുടെ കാര്യവും മാധ്യമപ്രവർത്തക പരാമർശിച്ചു. "ഞാന്‍ നേരത്തെ വിജയ്|യുടെ സിനിമ ’സുര’ ഇന്റര്‍വെല്‍ ആയപ്പോള്‍ നിർത്തി തിയ്യറ്ററിനു പുറത്തുവന്നിരുന്നു. എന്നാൽ ആ റെക്കോര്‍ഡ് ’ഹാരി മെറ്റ് സജല്‍’ മറികടന്നു. ഇന്റര്‍വെല്‍ വരെ പോലും ആ സിനിമ കണ്ടിരിക്കാനായില്ല." എന്നായിരുന്നു ട്വീറ്റ്.
ഇതിനെത്തുടർന്നാണ് മാധ്യമപ്രവർത്തകയ്ക്ക് നേരെ വിജയ് ആരാധകരുടെ വക സോഷ്യൽമീഡിയയിലൂടെയുള്ള ആക്രമണം തുടങ്ങിയത്. സഹികെട്ട് പരാതി നൽകിയതിനെത്തുടർന്ന് ട്വിറ്റർ മാധ്യമപ്രവർത്തകയ്ക്കെതിരെയുള്ള ഹാഷ്ടാഗ് പിൻവലിച്ചു.