പ്രമോഷൻ കൊണ്ടുമാത്രം സിനിമയെ രക്ഷപെടുത്താനാവില്ലെന്ന് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ. സിനിമയെടുക്കാൻ ഇറങ്ങുന്നവരുടെ ചിന്തയുടെ ചൂരും ഹരവുമെല്ലാം സിനിമയിൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈൻ കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ രജിസ്റ്റർ ചെയ്തവരുമായി സംസാരിക്കുകയായിരുന്നു രഞ്ജി പണിക്കർ.
സിനിമയുടെ നിർമാണ രീതിയും ഉള്ളടക്കവുമാണ് വിജയഘടകം. അതു നന്നായാലേ പ്രമോഷൻ കൊണ്ടു കാര്യമുള്ളൂ. നല്ല സിനിമയാണെങ്കിൽ പ്രമോഷൻ ഇല്ലാതെ തന്നെ വിജയിക്കും.. കടലു പോലെ സിനിമകൾ ഇറങ്ങുന്ന കാലത്ത് അതിനിടയിൽ ഉയർന്നു പൊങ്ങുന്ന ഒരു തിര പോലെ സ്വന്തം സിനിമയെ മാറ്റാനാണമെന്നുമായിരുന്നു പുതുതലമുറയ്ക്കുള്ള രഞ്ജി പണിക്കറുടെ ഉപദേശം.
മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ആറ് മിനിട്ടിൽ താഴെയുള്ള ചിത്രങ്ങളാണ് മൽസരത്തിലുള്ളത്. രജിസ്റ്റർ ചെയ്തവർ ഓഗസ്റ്റ് 15ന് മുൻപ് ഷോർട്ട് ഫിലിമുകൾ സമർപ്പിക്കണം. മികച്ച ചിത്രത്തിന് 75000 രൂപയാണു സമ്മാനം. മ കാഡ് സെന്ററുമായി സഹകരിച്ചാണ് ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാം സീസൺ സംഘടിപ്പിച്ചിരിക്കുന്നത്.