നടൻ ദിലീപിന്റെ അറസ്റ്റിനെ തുടർന്നുണ്ടായ വിവാദങ്ങൾ ചെന്നുനിൽക്കുന്നത് പലയിടങ്ങളിലാണ്. സിനിമയിലെ പലവിവാദങ്ങളും പൊങ്ങിവരുന്നു, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുണ്ടാകുന്നു.
നടൻമാരായ കലാഭവൻ മണിയുടെയും ശ്രീനാഥിന്റെയും മരണങ്ങൾ വരെ ഉൾപ്പെടുന്നു അതില്‍. ശ്രീനാഥിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും കുടുംബാംഗങ്ങളും പറയുന്നത്. അന്നു തന്നെ സംശയമുണ്ടായിരുന്നുവെങ്കിലും ആത്മഹത്യയാണെന്ന നിലപാടിലായിരുന്നു പൊലീസ്. ഒരു ഹോട്ടൽമുറിയിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീനാഥിനെ കണ്ടെത്തിയത്. അന്ന് ശിക്കാർ എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു അദ്ദേഹം. ഈ വിവാദം വീണ്ടും ഉയർന്നു വരുമ്പോൾ ചിത്രത്തിന്റെ സംവിധായകൻ എം പത്മകുമാറിനു പറയാനുള്ളതു കൂടി അറിയാം. ശ്രീനാഥിന്റെ മരണം ആദ്യം അറിഞ്ഞവരിൽ ഒരാളും അവസാന നാളിൽ നടനുമായി അടുത്തിടപഴകിയവരിലൊരാളാണുമാണ് പത്മ കുമാർ. ശ്രീനാഥിന്റെ മരണത്തിൽ ഒരു ദുരൂഹതയുമില്ലെന്ന് ഉറച്ചുവിശ്വസിക്കുകയാണ് ഇദ്ദേഹം.
‘ശ്രീനാഥ് മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന വാദം ഇതുപോലെ വന്നിരുന്നു. അന്ന് പൊലീസ് വ്യക്തമായ അന്വേഷണം നടത്തിയതാണ്. ആത്മഹത്യയാണെന്ന് അവർ കണ്ടെത്തിയതാണ്. ശ്രീനാഥിന്റെ മരണത്തിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പേര് വലിച്ചിഴയ്ക്കുന്നത് ശുദ്ധ അസംബന്ധമാണെന്നേ ഞാൻ പറയൂ. അദ്ദേഹം അമ്മയിൽ അംഗമല്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അഭിനയിക്കാൻ ഞാൻ വിളിച്ചതും. അതിന്റെ പേരിൽ അമ്മയില്‍ നിന്നാരും ഒരു പ്രശ്നവുമുണ്ടാക്കിയിട്ടില്ല. അദ്ദേഹത്തിന് സിനിമയിൽ ഇടവേള വന്നു പോയതുകൊണ്ടാണ് അംഗത്വമെടുക്കാനാകാതിരുന്നത് എന്നാണ് എനിക്കു തോന്നുന്നത്. അല്ലാതെ ആരും കൊടുക്കാതിരുന്നതല്ല.
പൂർണരൂപം വായിക്കാം
Advertisement