സിനിമാതാരവും നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനു വേണ്ടി മാതാപിതാക്കളും സഹോദരനും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ വഴിപാടു നടത്തി. വ്യാഴാഴ്ച രാത്രിയിലാണ് കാവ്യാ മാധവന്റെ പിതാവ് മാധവൻ, അമ്മ ശ്യാമള, സഹോദരൻ, സഹോദരന്റെ ഭാര്യ എന്നിവർ ക്ഷേത്രത്തിലെത്തിയത്. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടംവച്ചു തൊഴുതാണ് ഇവർ മടങ്ങിയത്.
കാവ്യ തളിപ്പറമ്പിലെത്തിയിരുന്നെങ്കിലും കുടുംബത്തോടൊപ്പം ക്ഷേത്രത്തിലേക്കുവന്നില്ല. സർവൈശ്വര്യസിദ്ധിക്കും ഉദ്ദിഷ്ടകാര്യ ലബ്ധിക്കുമായി നടത്തുന്ന വഴിപാടാണു പൊന്നുംകുടം വച്ചു തൊഴൽ. കാവ്യയുടെ പേരിൽ മാധവനാണ് വഴിപാടു നടത്തിയത്. തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും ഇവർ ദർശനം നടത്തിയതായാണു സൂചന.