വിരാട് കോഹ്‌ലിക്കെതിരെ രൂക്ഷവിമർശനവുമായി സന്തോഷ് പണ്ഡിറ്റ്. കോഹ്‌ലിക്ക് രഹാനയോട് അസൂയയാണെന്നും അതുകൊണ്ടാണ് അവസരം കൊടുക്കാതിരുന്നതെന്നും പണ്ഡിറ്റ് വിമർശിച്ചു. കോഹ്‌ലിക്ക് കോംപ്ലക്സ് ആണെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം:
"Cricket Tip:- West Indies ഇന്ത്യയെ 9 wicket നു തകർത്തൂ...
India....190 for 6.....Karthik 48....
West Indies.....194 for 1.... Lewis 125 from 62 balls...
Lewis hit....6 fours, 12 sixes....(really superman)
The most sixes in an innings by any player
against Ind).... നമ്മുടെ എല്ലാ bowlers നും വയറു നിറച്ചു തല്ലു കിട്ടി....നാം നിരവധി catch Chance പാഴാക്കി....മോശം fielding..
ഒരു കളി തോൽക്കുന്നത് വലിയ കാരൃമൊന്നുയല്ല....എന്കിലും കഴിഞ്ഞ one day series ൽ west indies നെതിരെ തകർത്തു കളിച്ച Man of the Series ആയ രഹാനെയെ കോലി കളിപ്പിച്ചില്ല.. .തൊട്ടു മുമ്പ് നടന്ന Champions Trophy യിൽ ഒരിക്കൽ പോലും രഹാനെക്കു അവസരം കൊടുത്തില്ല...മുമ്പ് കോലിക്കു അസുഖമായ്
മാറി നിന്ന Australia എതിരെ testൽ രഹാനെ captain ആയി കളി ജയിപ്പിക്കുകയും.....എല്ലാവരുടേയും പ്രശംസ വാങ്ങുകയും ചെയ്തു.... കോലിക്കു രഹാനെയോട് അസൂയയാണ്.... Kumble യെ മികച്ച record ഉണ്ടായിട്ടും കോച്ചായ് തുടരുവാൻ കോലി സമ്മതിക്കുന്നില്ല...കോച്ചേ വെണ്ടാ എന്നു ചിന്തിക്കുന്നു...
Mr.കോലി നിങ്ങൾ ഒരു മികച്ച കളിക്കാരനാണ്... അതിലുപരി ഒരുപാട് complex ഉള്ള വളരെ selfish ആയ മനുഷൃനാണ്.....ഈ സ്വഭാവം ഭാവിയിൽ captain എന്ന
രീതിയിലും, കളിക്കാരൻ എന്ന രീതിയിലും ഒരുപാട് ദോഷം ചെയ്യും ..നോക്കിക്കോ....Justice for Rahane.... (ഇയാളേക്കാൾ കഴിവുള്ള സച്ചിൻ എത്ര നല്ല മനുഷൃനായിരുന്നു... യാതൊരു ജാഡയുമില്ലാത്ത സച്ചിനെ കണ്ടു പഠിക്കു...)"
ഏകദിന പരമ്പരയിലെ തോല്‍വിക്ക് ട്വന്‍റി20യില്‍ പകരം വീട്ടി വെസ്റ്റ്ഇന്‍ഡീസ്. ജമൈക്കയില്‍ നടന്ന മല്‍സരത്തില്‍ 9 വിക്കറ്റിനാണ് വിന്‍ഡീസ് ഇന്ത്യയെ തകര്‍ത്തത്. 191 റണ്‍സ് വിജയലക്ഷ്യം പത്തൊന്‍പതാം ഓവറില്‍ മറികടന്നു. 62 പന്തില്‍ 125 റണ്‍സെടുത്ത് പുറത്താകാതെ നിന്ന എവിന്‍ ലൂവിസാണ് അനായാസ ജയമൊരുക്കിയത് .
രണ്ട് നഷ്ടാവസരങ്ങള്‍ ഇന്ത്യയുടെ വിധിയെഴുതി. ക്രിസ് ഗെയ്ല്‍ അപകടമില്ലാതെ പോയെങ്കിലും ആശ്വസിക്കാന്‍ ഇന്ത്യയ്ക്ക് വക ലഭിച്ചില്ല. തലങ്ങും വിലങ്ങും പായുകയായിരുന്നു കോഹ്ലിയുടെ തന്ത്രങ്ങളെല്ലാം. 12 സിക്സറുകള്‍ അകമ്പടിയായ അത്യുഗ്രന്‍ സെഞ്ചുറി. ഗെയ്ലിനേക്കാള്‍ ഭയക്കേണ്ടവനായി ലൂയിസ്
മക്കല്ലത്തിനും ഗെയ്ലിനും ശേഷം ട്വന്‍റി20യില്‍ രണ്ട് സെഞ്ചുറി നേടുന്നയാള്‍, ഒരു വെസ്റ്റിന്‍ഡ്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ത്ത് മുന്നേറിയ ലൂവിസ് തകര്‍പ്പന്‍ സ്റ്റൈലില്‍ തന്നെ എല്ലാം പൂര്‍ത്തിയാക്കി
കോഹ്ലിയുടെ 39ഉം ധവാന്‍റെ 23ഉം ഇന്ത്യയ്ക്ക് നല്ല തുടക്കം നല്‍കിയെങ്കിലും വിക്കറ്റ് വലിച്ചെറിയുന്നതില്‍ ബാറ്റ്സ്മാന്‍മാര്‍ പ്രത്യേക മിടുക്ക് കാട്ടി. 48 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും 38 റണ്‍സെടുത്ത് റിഷഭ് പന്തും ശ്രമിച്ചെങ്കിലും 190ലൊടുങ്ങി ഇന്ത്യന്‍ ഇന്നിങ്സ്