വിതരണ വിഹിതത്തെ തുടര്‍ന്നുണ്ടായ തർക്കത്തിൽ ഉടലെടുത്ത മൾട്ടിപ്ലക്സ് സമരം ഒത്തുതീർന്നു. നടൻ ദിലീപിന്റെ നേതൃത്വത്തിലുളള ഫിലിം എക്സ്ബിറ്റേർസ് യുണൈറ്റഡ് ഓർഗനൈസേഷന്‍ ഓഫ് കേരള, പ്രൊഡ്യൂസേർസ് അസോസിയേഷൻ, എക്സിബിറ്റേർസ് അസോസിയേഷൻ എന്നിവർ അടങ്ങിയ കോര്‍ കമ്മിറ്റിയുമായി മൾട്ടിപ്ലക്സ് അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം. വിതരണക്കാരുടെ തീരുമാനം മൾട്ടിപ്ലക്സ് അധികൃതർ അംഗീകരിക്കുകയായിരുന്നു. ദിലീപ് ആണ് കോർകമ്മിറ്റിയുടെ ചുക്കാൻ പിടിച്ചത്.കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ദേശീയ മള്‍ട്ടിപ്‌ളെക്‌സ് ശൃംഖലയുടെ ഭാഗമായ പി വി ആര്‍ സിനിമാസ്, സിനി പോളിസ്, ഇനോക്‌സ് സിനിമാസ് തുടങ്ങിയ മള്‍ട്ടിപ്‌ളെക്‌സുകളില്‍ സിനിമസമരം നിലനില്‍ക്കുകയായിരുന്നു. റംസാൻ റിലീസ് മുൻകൂട്ടി കണ്ട് നടത്തിയ ചർച്ച വിജയിക്കുകയായിരുന്നു.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും, റാഫിയുടെ റോള്‍ മോഡല്‍സ്, ഷാനിൽ മുഹമ്മദിന്റെ അവരുടെ രാവുകള്‍, പൃഥ്വിരാജ്- ഇന്ദ്രജിത്ത് ചിത്രം ടിയാന്‍, സല്‍മാന്‍ ഖാന്‍ ചിത്രം ട്യൂബ് ലൈറ്റ്, വിനീത് ശ്രീനിവാസന്‍ നായകനായ സിനിമാക്കാരന്‍ എന്നിവയാണ് ഈദ് റിലീസ്.