E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഒരിക്കലും മറക്കില്ല അച്ഛന്റെ ആ വാക്കുകള്‍: സന്തോഷ് പണ്ഡിറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

santhosh-pandit
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരുകാലത്ത് നിരന്തരം വിമർശനങ്ങൾക്കിരയായിരുന്ന താരമായിരുന്നു സന്തോഷ് പണ്ഡിറ്റ് എങ്കിൽ ഇന്നതെല്ലാം മാറി, സമൂഹമാധ്യമത്തിൽ സന്തോഷ് പണ്ഡിറ്റിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. ഒട്ടേറെ കാര്യങ്ങൾ തനിയെ ചെയ്ത് വ്യത്യസ്തമായ രീതിയിൽ സിനിമകളെടുത്ത സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ വിശേഷം മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നതാണ്. തന്റെ എല്ലാ വിജയങ്ങൾക്കും കാരണമായി സന്തോഷ് കാണുന്നത് അച്ഛന്റെ സാന്നിധ്യമാണ്, അകാലത്തിൽ വിടപറഞ്ഞെങ്കിലും ഇന്നും ആ ഓർമകളാണ് പലകാര്യങ്ങളിലും കരുത്തോടെ മുന്നേറാൻ സഹായിക്കുന്നത്. ഫാദേഴ്സ് ഡേയിൽ അച്ഛന്റെ ഓര്‍മകൾ മനോരമ ഓൺലൈനുമായി പങ്കുവെക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. 

'' എല്ലായ്പ്പോഴും അച്ഛന്‍റേതായ തീയറികളെ ഓര്‍ക്കുകയും പലപ്പോഴും അത്തരം തിയറികളെ ഇന്നും പിന്തുടര്‍ന്നു ജീവിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. അപ്പുണ്ണി പണ്ഡിറ്റ് എന്ന എന്‍റെ അച്ഛന്‍ പി.ഡബ്ല്യൂ. എഞ്ചിനീയറും അല്‍പസ്വല്‍പം ഗാന്ധിയന്‍ ചിന്താഗതികള്‍ കൊണ്ട് നടക്കുന്ന ഒരാളുമായിരുന്നു. നിലപാടുകളില്‍ അങ്ങോട്ടോ ഇങ്ങോട്ടോ വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത വ്യക്തിത്വം. എല്ലാ കാര്യങ്ങളിലും വെറും ഉപദേശങ്ങള്‍ക്കപ്പുറം ആദ്യം വേണ്ടത് സ്വയം മാതൃകയാകാനുളള ഗുണമേന്മയാണെന്ന് പറയുന്ന അച്ഛന്‍ , അപ്പന്‍ വെളളമടിച്ചിട്ട് മോനോട് വെളളമടിക്കല്ലെ എന്ന് പറയുന്നതിന് പകരം നമ്മളത് ചെയ്യാതെ മക്കള്‍ക്കു മാതൃകയാകണം എന്നു പറഞ്ഞു കൊണ്ട് മദ്യപാനവും പുകവലിയും പോലുളള ദുശ്ശീലങ്ങളെ കൂട്ടു പിടിക്കാതിരിക്കുന്നതു കണ്ടാണ് ഞാന്‍ വളര്‍ന്നത്.

അത്തരത്തില്‍ പലതരത്തിലുള്ള അച്ഛന്‍റെ ആശയങ്ങള്‍ ഞാന്‍ ഇന്നും ഓര്‍ക്കാറുണ്ട് എങ്കിലും അതില്‍ ഇന്നും പിന്തുടര്‍ന്നു വരുന്ന ഒരു ആശയത്തെ‍പ്പററിയാണ് എല്ലായ്പ്പോഴും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. മുന്‍കാലങ്ങളിലൊരിക്കല്‍ എക്സ്പീരിയന്‍സ് എന്ന വിഷയത്തെപ്പററിയൊരു ചര്‍ച്ച എന്‍റെ വീട്ടിലുണ്ടായി. ഞാനിപ്പോഴും അതോര്‍ക്കുന്നുണ്ട്. അച്ഛന്‍ അന്നെന്നോട് ചോദിക്കുകയുണ്ടായി, ആരാണ് ഒരു യഥാര്‍ഥ എക്സ്പീരിയന്‍സ്ഡ് പേഴ്സണ്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു, കുറേ പ്രായമായ ആളുകള്‍ അതുമല്ലെങ്കില്‍ കുറേ ലോകം/സ്ഥലം കണ്ട ആളുകള്‍. അതുകേട്ട അച്ഛന്‍ മറുപടിയായി പറഞ്ഞു ഇത് രണ്ടുമല്ല എന്ന്. പകരം അച്ഛന്‍ പറഞ്ഞ മറുപടിയിങ്ങനെയാണ് എക്സ്പീരിയന്‍സ് എന്ന ഉദ്ദേശമെന്തെന്നാല്‍ ആളുകളോട് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന വ്യക്തികളാണ് എക്സ്പീരിയന്‍സ്ഡ് പേഴ്സണ്‍. അതായത് നിങ്ങളൊരാളുമായി സംസാരിക്കുമ്പോള്‍ വാസ്തവത്തില്‍ അയാളുടെ എക്സ്പീരിയന്‍സുമായാണ് നിങ്ങള്‍ സംവേദിക്കുന്നത്. നിങ്ങള്‍ അയാളുടെ എക്സ്പീരിയന്‍സിലേക്ക് വരികയാണ് ചെയ്യുന്നതു. അതായത് ഒരുപാട് ജീവിച്ചത് കൊണ്ടോ ഒരുപാട് സ്ഥലങ്ങള്‍ കണ്ടതുകൊണ്ടോ കാര്യമില്ല. പലതരത്തിലുള്ള ആളുകളുമായി ആശയവിനിമയം നടത്തിവരികയാണ് വേണ്ടത്. അതില്‍ നിന്ന് ലഭിക്കുന്നത് എന്താണോ അതാണ് ഏറ്റവും വലിയ ജീവിതാനുഭവങ്ങള്‍. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു വാക്കായിരുന്നു.

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :