സംവിധായകൻ എ എൽ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് ശേഷം അമല പോളിനെതിരെ നിരവധി വിമർശനങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ഫെയ്സ്ബുക്കിലും ട്വിറ്ററിലും പങ്കുവക്കുന്ന ഗ്ലാമർ ഫോട്ടോകളാണ് ചിലരുടെ പ്രശ്നം.
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിൽ വസ്ത്രത്തിന് ഇറക്കം കുറഞ്ഞു പോയെന്ന് ആരോപിച്ച് ആരാധകർ നടിയുടെ ഫേസ്‌ബുക്ക് പേജിൽ നിമിഷ നേരം കൊണ്ട് പൊങ്കാല തുടങ്ങി. ഷോർട്സും ടോപും ധരിച്ചു ഇരിക്കുന്ന രീതിയിലാണ് ഫോട്ടോ പോസ്. എന്നാൽ തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ ധൈര്യപൂർവം നേരിടുന്ന നടി കൂടിയാണ് അമല. പല കമന്റുകൾക്കും ചുട്ടമറുപടിയും അമല നൽകാറുണ്ട്.
എന്നാൽ ഇപ്പോൾ ചർച്ച അമലയുടെ രണ്ടാം വിവാഹത്തെക്കുറിച്ചാണ്. താന്‍ രണ്ടാം വിവാഹത്തിന് ഒരുക്കമാണെന്നാണ് അമല പറയുന്നത്. ഒരു തമിഴ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു സന്യാസിയായി മാറി ഹിമാലയത്തിലൊന്നും പോകാൻ താനില്ലെന്നും തീർച്ചയായും വിവാഹിതയാകുമെന്നും നടി പറയുന്നു. കൂടാതെ അതൊരു പ്രണയവിവാഹമായിരിക്കുമെന്നും എന്നു നടക്കുമെന്ന് എല്ലാവരെയും അറിയിക്കുമെന്നും നടി വ്യക്തമാക്കി.
ഇതിനിടെ വിവാഹമോചനം ലഭിച്ചതോടെ വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന് വാർത്ത വന്നിരുന്നു. വിജയ്‌യുടെ അച്ഛനും പ്രമുഖ നിർമാതാവുമായ എ എൽ അളഗപ്പനാണ് മകനുവേണ്ടി മറ്റൊരു വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും വധു മലയാളത്തിൽ നിന്നു തന്നെയുള്ള യുവനടിയാണെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ താൻ പുനർവിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്ത തീർത്തും തെറ്റാണെന്നും ഇങ്ങനെയൊരു വാർത്ത വന്നത് ഏറെ വേദനിപ്പിച്ചെന്നും എ എൽ വിജയ് പറയുന്നു. ഇത്തരം ഊഹാപോഹങ്ങളെ മാധ്യമങ്ങൾ ദയവ് ചെയ്ത് പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ജൂൺ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം.
വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ ഇരുവരും വിവാഹമോചനഹർജി സമർപ്പിച്ചു. തുടർന്ന് ഫെബ്രുവരി 2017ൽ ഇരുവരും നിയമപരമായി വിവാഹമോചിതരായി.