തനിക്കെതിരെ ഫെയ്സ്ബുക്കിൽ വരുന്ന ആരോപണങ്ങൾക്കെതിരെ കുറിക്കുകൊള്ളുന്ന മറുപടിയുമായി സംവിധായകനും നടനുമായ ജോയ് മാത്യു. സിനിമയില്‍ അവസരം കിട്ടാത്ത ജോയ് മാത്യു മാധ്യമശ്രദ്ധയ്ക്കായി വിഡ്ഡിത്തങ്ങള്‍ പുലമ്പുന്നുവെന്നും പബ്ലിസിറ്റിക്കായാണ് ഓരോ കാര്യങ്ങൾ പറയുന്നതെന്നും ആരോപിച്ച് ഒരു വിഭാഗം താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. അധിക്ഷേപം തുടര്‍ന്നപ്പോഴാണ് മറുപടിയുമായി താരം എത്തിയത്. ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം–
ഇതാണൂ അസഹിഷ്ണുത -
വിമർശങ്ങളെ ഭയപ്പെടുന്നവരുടെ ലൈൻ ഇതാണു-എന്നാൽ ജനനായകാ കേട്ടുകൊൾക അവസരങ്ങൾ കുറഞ്ഞതല്ല മാധ്യമങ്ങളിലൂടെ സത്യം പറയാൻ കൂടുതൽ സമയം ചിലവഴിക്കുന്നത് ഇഷ്ടപ്പെടുന്നതിലാണു എനിക്കിപ്പൊ ഹരം-ഇടുങ്ങിയ രാഷ്ട്രീയ ചിന്തകളില്ലാത്ത കാലയേയും സാഹിത്യത്തേയും സംഗീതത്തേയും സ്നേഹിക്കുന്ന , സമൂഹ്യ പ്രശ്നങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരു വലിയ വിഭാഗം എന്നെ സ്നേഹിക്കുന്നവരായിട്ടുണ്ട്
-അവരുള്ളിടത്തോളം മനുഷ്യനോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ളവനായി ഞാൻ തുടരും
മനുഷ്യസ്നേഹവും രാഷ്ട്രസ്നേഹവും ഇല്ലാത്തവർ എന്നെ സ്നേഹിക്കണമെന്നില്ല ഇനി "ജനനായ"ന്റെ അറിവിലേക്കായി; ഞാൻ അഭിനയിച്ച് കൊണ്ടിരിക്കുന്നതും പൂർത്തിയാക്കിയതുമായസിനിമകളുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നു
വായിച്ച് പഠിക്ക്:
സ്ട്രീറ്റ് ലൈറ്റ്
ചക്കരമാവിൻ കൊമ്പത്ത്
ബഷീറിന്റെ പ്രേമലേഖനം
മെല്ലെ
ഗോൾഡ് കോയിൻസ്
കിണർ
ക്ലിന്റ്
ഒബതാം വളവിനപ്പുറം
അങ്കിൾ
പാതി
ക്വ്വീൻ
ചിപ്പി
ഗൂഡാലോചന
ഒരു സിൽമാക്കാരൻ
ചന്ദ്രഗിരി
ഒരു ചെറുകാറ്റിൽ ഒരു പായ്‌കപ്പൽ
ഉടലാഴം
ഗ്രേറ്റ് ഡാൻസർ
ബലൂൺ ( തമിഴ്)
മലർ മകൾ (തമിഴ്)
ശിവ (തെലുങ്ക്)
The Sound Story(English)
തൽക്കാലം കഞ്ഞികുടിച്ച് പോകാൻ ഇതൊക്കെമതി-എന്റെ കലാജീവിതത്തേയും എഴുത്തിനെയും പിന്തുണക്കുന്നവർ പറയട്ടെ അപ്പോൾ ഞാൻ പണിനിർത്താം-ദയവായി നിങ്ങൾ എനിക്ക് അവസരങ്ങൾ ഇല്ലാതാക്കരുത് അത് നിങ്ങൾ അസഹിഷ്ണുക്കൾക്ക് ആപത്തായി മാറും-കാരണം സിനിമയിൽ അവസരം കുറഞ്ഞാൽ ഞാൻ ഫുൾടൈം മാധ്യമ പ്രവർത്തകനാവും ;നിങ്ങൾക്ക് പണിയാകും -അതിനാൽ നിങ്ങൾ ദയവായി എനിക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ വാങ്ങിത്തരുവാൻ ശ്രമിക്കൂ,ആരുടേയും കഞ്ഞികുടി മുട്ടിക്കാതിരിക്കൂ-