ആഡംബരകല്യാണങ്ങളുടെ നാട്ടിൽ ലളിതമായ ചടങ്ങുകളോടെ സൂര്യാ കൃഷ്ണമൂർത്തിയുടെ മകളുടെ വിവാഹം. ബിഹാർ സ്വദേശിയും െഎഎഎസുകാരനുമായ ചന്ദൻ കുമാർ, സീതയ്ക്ക് മിന്നു ചാർത്തിയപ്പോൾ സമൂഹത്തിനത് മാതൃകയായി. വി എസ് അച്യുതാനന്ദൻ ഉൾപ്പടെ നിരവധി പ്രമുഖർ നവദമ്പതികൾക്ക് ആശംസകൾ നേരാനെത്തി.
സൂര്യചൈതന്യയിലെ പൂജാമുറിയായിരുന്നു വിവാഹവേദി. ഒത്തുകൂടിയ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ചന്ദൻകുമാർ സീതയ്ക്ക് താലി ചാർത്തി.ഇരുവരുടേയും മുഖത്ത് സിവിൽ സർവ്വീസ് അക്കാദമിയിലെ പ്രണയം വിവാഹത്തിലെത്തിയതിെന്റ സന്തോഷം. ആർഭാട വിവാഹങ്ങൾ
സൽക്കാരം പായസത്തിലൊതുക്കിയ കുടുംബം അതിഥികൾക്ക് ഗണപതി വിഗ്രഹവും സമ്മാനിച്ചാണ് യാത്രയാക്കിയത്. വി എസ് അച്യുതാനന്ദൻ, നടൻ ജഗദീഷ് തുടങ്ങി നിരവധി പ്രമുഖർ ആശംസകൾ നേരാൻ വീട്ടിലെത്തി. മകളുടെ വിവാഹത്തിനായി നീക്കിവെച്ച സമ്പാദ്യം ഇരുപത് നിർധര വിദ്യാർഥികളുടെ പഠനത്തിന് ചെലവഴിക്കാനാണ് സംഗീത നാടക അക്കാദമി മുൻ ചെയർമാൻകൂടിയായ സൂര്യകൃഷ·്ണമൂർത്തിയുടെ തീരുമാനം.