ചുണ്ടിന്റെ കോണിൽ ചെറുചിരിയുടെ പൂത്തിരിയുമായി ദുൽഖർ ഇരുന്നു. ചുറ്റും സന്തോഷത്തിന്റെ പൂവുകൾ വിടർന്നു നിൽക്കുന്നുണ്ട്. കാത്തിരിപ്പിനൊടുവിൽ കുഞ്ഞുരാജകുമാരി എത്തിയിട്ട് ദിവസങ്ങളേ ആയുള്ളൂ– അമാലും ദുൽഖറും കണ്ട സ്വപ്നത്തിലെ മാലാഖക്കുഞ്ഞ്. പുതിയ സിനിമ സി.െഎ.എ. ചെറുപ്പം ഹൃദയത്തിലേറ്റിക്കഴിഞ്ഞു. അജി മാത്യു മുണ്ടും മടക്കി തിരിഞ്ഞു നടക്കുമ്പോൾ, എസ്െഎയുടെ കണ്ണിൽ നോക്കി ‘മനോജ് സാർ മഹാരാജാസ് കോളജിലെ പഴയ കെഎസ്‌യുക്കാരനായിരുന്നല്ലേ’ എന്നു ചോദിക്കുമ്പോഴൊക്കെ തിയറ്റർ ഇപ്പോഴും തിര തുള്ളുന്നുണ്ട്... ‘എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം. മകള്‍ വന്നതോടെ എനിക്കു വന്ന മാറ്റം വലുതാണ്. സ്വർഗത്തിൽ നിന്നെത്തിയ ഒരു തുള്ളി അനുഗ്രഹം. അതാണു മകൾ’ ചെറുചിരിയിൽ, തിളങ്ങുന്ന കണ്ണില്‍ അച്ഛന്റെ സ്നേഹം നിറഞ്ഞു നിന്നു. ‘ഏതൊരാളെയും പോലെ എന്റെ ജീവിതത്തിലെയും വലിയ സ്വപ്നമാണ് മകൾ. അമാലിന്റെ കുഞ്ഞുവേർഷൻ. അച്ഛനായാൽ ഏതൊരാളും മാറും. ചിന്തയിൽ, സ്വഭാവത്തിൽ. ആ മാറ്റം എനിക്കുമുണ്ടായി.’ ദുൽഖര്‍ വനിതയോട് പറഞ്ഞു തുടങ്ങി.
ദുൽഖറുമൊത്തുള്ള എക്സ്ക്ലൂസീവ് അഭിമുഖം പുതിയ ലക്കം വനിതയിൽ വായിക്കാം