നാടുകാണാനും നഗരംചുറ്റാനും നിന്നില്ല, പോപ് ഗായകൻ ജസ്റ്റിൻബീബർ രാജ്യംവിട്ടു. മുംബൈയിലെ സംഗീതപരിപാടിക്ക് ശേഷം നാലുദിവസം ഇന്ത്യയില്‍ തങ്ങുമെന്ന തീരുമാനംമാറ്റിയാണ് ബീബർ അമേരിക്കയ്ക്ക് പറന്നത്. ചൂട് സഹിക്കാനാകാതെയാണ് ബീബർ തിരിച്ചുപോയതെന്നാണ് അധികൃതരുടെ വിശദീകണം
ആദ്യമായി ഇന്ത്യയിലെത്തിയ കനേഡിയൻ പോപ്ഗായകൻ ജസ്റ്റിൻബീബർ രണ്ടുദിവസത്തിനുള്ളിൽ രാജ്യംവിട്ടു. ബുധനാഴ്ചരാത്രിയിലെ സംഗീതനിശക്ക് ശേഷം നാലുദിനങ്ങൾ ഇന്ത്യയിൽ ചുറ്റിക്കറങ്ങുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. മുംബൈ നഗരത്തിലെ ചിലയിടങ്ങളിലും, ആഗ്ര, ഡൽഹി, ജയ്പുർ തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കുമെന്നായിരുന്നു അറിയിപ്പ്. ഒപ്പം, ബോളിവുഡ് താരങ്ങൾക്കൊപ്പം പാർട്ടിയും. ഇതനുസരിച്ച് സംഘാടകര്‍ ഒരുക്കങ്ങളും പൂർത്തിയാക്കി. എന്നാൽ, ബീബറും സംഘവും കഴിഞ്ഞരാത്രിയിൽ ആരോടുംപറയാതെ അമേരിക്കയ്ക്ക് പറന്നു. കാരണമന്വേഷിച്ചവരോട് സംഘംപറഞ്ഞ മറുപടിയിതാണ്. ബീബറിന് ഇന്ത്യയിലെ ചൂട് സഹിക്കാൻവയ്യ. അതിനാൽ ചുറ്റിക്കറക്കം ഒഴിവാക്കുന്നു. ചൂട് അമിതമായതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ബീബർ ഷർട്ടുപോലും അണിഞ്ഞില്ലെന്നും റിപ്പോർട്ടുണ്ട്. അതേസമയം, 21 ഗാനങ്ങൾ അവത
രിപ്പിച്ച സംഗീതപരിപാടിയിൽ നാല് ഗാനങ്ങൾമാത്രമാണ് ജസ്റ്റിൻബീബർ തൽസമയം ആലപിച്ചതെന്നും, ബാക്കിയുളളവയ്ക്ക് ചുണ്ടനക്കി അഭിനയിക്കുകയായിരുന്നു എന്നുമുള്ള വിവാദം കൊഴുക്കുകയാണ്. ഒപ്പം, ബീബറുടെ ഗാനങ്ങൾ ബോറടിപ്പിച്ചതായുള്ള ചില ബോളിവുഡ് താരങ്ങളുടെ അഭിപ്രായപ്രകടനങ്ങളും തിരികെപോയതിന് കാരണമായി പറയപ്പെടുന്നു.