വർഷങ്ങളേറെയെടുത്ത് കഥ നെയ്ത്, കാഴ്ചയുടെ വിസ്മയക്കൂട്ട് ചേർത്ത് സംവിധായകൻ എസ്.എസ്.രാജമൗലി യാഥാർഥ്യമാക്കിയെടുത്ത ഒരു സ്വപ്നം, ബാഹുബലി. ആ ചിത്രത്തിനു വേണ്ടി രാവും പകലുമില്ലാതെ യത്നിച്ച മൂന്നു വർഷക്കാലത്തും രാജ്യത്ത് മികവിന്റെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. എന്നാൽ ആ ഭാഗത്തേക്കൊന്നു തിരിഞ്ഞു പോലും നോക്കാതെ അപ്പോഴെല്ലാം തന്റെ ചിത്രത്തിലെ ഓരോ ഷോട്ടിലും മികവിന്റെ കയ്യൊപ്പ് ചാർത്താനുള്ള തിരക്കിലായിരുന്നു അദ്ദേഹം. ആ പ്രയത്നത്തിനിപ്പോൾ ലഭിച്ചിരിക്കുന്നതാകട്ടെ അർഹിക്കുന്ന അംഗീകാരവും.
ബാഹുബലിയെ ഒരു അമർചിത്രകഥയുടെ നിലവാരത്തിലേക്കു താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾത്തന്നെ ആ സിനിമയ്ക്കു പിന്നിലുള്ള പരിശ്രമങ്ങളും കാണാതെ പോകരുത്. കാശുമുടക്കി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളൊരുക്കുന്ന വെറും മസാലപ്പടമായിരുന്നില്ല ബാഹുബലി. ചലച്ചിത്രമെന്ന കലയെ അതിന്റെ എല്ലാ അർഥത്തിലും ബഹുമാനിച്ചു തയാറാക്കിയതായിരുന്നു. സിനിമ രാഷ്ട്രീയനിലപാട് വ്യക്തമാക്കാനും സമൂഹത്തിന്റെ നേർക്കണ്ണാടിയാകാനുമൊക്കെയുള്ളതാണ് എന്ന പരമ്പരാഗത കാഴ്ചപ്പാടിനെ തച്ചുടച്ചു കൊണ്ട് ‘സിനിമ സിനിമയ്ക്കു വേണ്ടിയുള്ളതാണ്’ എന്നു പ്രഖ്യാപിക്കുന്നതായിരുന്നു ഇത്തവണത്തെ ബാഹുബലിയുടെ പുരസ്കാരവിജയം.
പൂർണ്ണരൂപം വായിക്കാൻ