സിനിമാ– മിമിക്രി താരം ധർമജന്‍ ബോൾഗാട്ടി കളമശേരി പോളിടെക്‌നിക്കില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിനു ചെല്ലാൻ അരലക്ഷം പ്രതിഫലം ചോദിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമത്തിൽ വാർത്ത പ്രചരിച്ചിരുന്നു. ധർമജൻ എന്തോ മഹാ അപരാധം ചെയ്തു എന്ന മട്ടിലാണ് വെബ്സൈറ്റ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്. സിനിമയിൽ തിരക്കായതോടെ ധർമജൻ വന്ന വഴി മറന്നു എന്ന മട്ടിലാണ് വാർത്ത എഴുതിയിരുന്നത്. ഇതേക്കുറിച്ച് ധർമജൻ നൽകുന്ന വിശദീകരണം ചുവടെ;
"ഞാനും ആ വാര്‍ത്ത കണ്ടിരുന്നു. ഒരു മഞ്ഞപ്പത്രത്തില്‍ വന്ന വാര്‍ത്തയില്‍ ഒരു ശതമാനം പോലും സത്യമില്ല. ആളുകള്‍ വായിക്കാന്‍ വേണ്ടി വെറുതെ എന്റെ പേര് വലിച്ചിഴച്ചതാണ്. പണ്ടും ഞാന്‍ കോളജുകളില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിരുന്നതാണ്. അന്നൊക്കെ പ്രതിഫലം വാങ്ങിയാണ് പരിപാടി അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും പരിപാടി അവതരിപ്പിക്കാന്‍ പണം വാങ്ങാറുണ്ട്. അതിലെന്താണിത്ര മോശമുള്ളത്. ഞാനൊരു കലാകാരനാണ്. ഇത്തരം പരിപാടികളിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. ഇതുപോലെ മഞ്ഞവാര്‍ത്തകള്‍ക്കെതിരേ പ്രതികരിക്കാന്‍ തന്നെ ശ്രമിക്കാറില്ല. എന്നെ അറിയാവുന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും സത്യമറിയാം." – ധര്‍മജന്‍ പറയുന്നു.
ധര്‍മജനെ ചവിട്ടി താഴ്ത്തുന്ന തരത്തിലുള്ള വാര്‍ത്ത ഇങ്ങനെയാണ്.