‘‘എനിക്കൊന്നേ നമ്മുെട പെണ്‍കുട്ടികളോടു പറയാനുള്ളൂ. ചതിക്കുഴികളില്‍ െപടുമ്പോള്‍ നിങ്ങള്‍ തളരരുത്, പതറരുത്, കൂടുതല്‍ ജാഗരൂകരാകണം.’’ എന്തായിരുന്നു യഥാർഥത്തിൽ അന്നു സംഭവിച്ചത്? കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളുടെ കൂടുതൽ െവളിപ്പെടുത്തലുകൾ
അവിചാരിതമായ സാഹചര്യങ്ങളില്‍ ഏതു െപണ്‍കുട്ടിയും അകപ്പെടാം. മനഃസാന്നിധ്യവും ആത്മവിശ്വാസവും ആ സമയത്തു െെകവിടരുത്. പതറരുത്. ആ ദിവസത്തെ അവസ്ഥയെ ഞാന്‍ എങ്ങനെ േനരിട്ടു എന്നു പറയുന്നതു ഒരുപാടു പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും എന്നു കരുതുന്നതു െകാണ്ടു പറയാം.
തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്കു ഞാന്‍ പുറപ്പെട്ടത് സന്ധ്യ കഴിഞ്ഞാണ്. സമയം നോക്കി ചെയ്യാവുന്ന ജോലിയല്ല സിനിമാ അഭിനയം എന്ന് എല്ലാവര്‍ക്കും അറിയാം. മാത്രമല്ല എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പതിനഞ്ചു വർഷമായി രാത്രിയും പകലുമൊക്കെ യാത്ര െചയ്യുകയാണ്. ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
അതിനിടയിലാണ് പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുന്നതും എെന്‍റ െെഡ്രവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പെട്ടെന്ന് രണ്ടു േപര്‍ പിന്‍സീറ്റില്‍ എന്‍റെ ഇരുവശവുമായി കയറി. എന്‍റെ െെകയില്‍ ബലമായി പിടിച്ചു. മൊെെബല്‍േഫാണ്‍ പിടിച്ചു വാങ്ങി.
ഒരു പരിചയവും ഇല്ലാത്ത ആൾക്കാരാണു വണ്ടിയില്‍ എ നിക്കിരുവശവും ഇരിക്കുന്നത്. ആദ്യത്തെ അഞ്ചുമിനിറ്റ് എ ന്താണു സംഭവിച്ചത് എന്നു പറയാൻ പോലും ഇപ്പോഴും വാക്കുകളില്ല. എനിക്കു തന്നെ എന്റെ മാനസികാവസ്ഥ നിയന്ത്രിക്കാൻ കഴിയാതെ വന്നു. ശരീരം വല്ലാതെ തണുത്തു. പിന്നെയാണ് ഞാൻ യാഥാർഥ്യബോധം വീണ്ടെടുത്തത്.