‘‘പാച്ചിക്കാ, എന്റെ ആദ്യ ഷോട്ട് ഈ വാതിൽ കടന്ന് ഞാനകത്തേയ്ക്കു കയറുന്നതായിരുന്നു. സിനിമയിൽ ആദ്യമായി എന്റെ മുഖം പതിഞ്ഞത് ഈ മുറിയിൽ വച്ചാണ്. ഒാർക്കുന്നുണ്ടോ?’’ നീണ്ട ഇടവേളയ്ക്കു ശേഷം കുഞ്ചാക്കോ ബോബൻ ഫാസിലിന്റെ വീട്ടിലെത്തിയപ്പോൾ ചോദിച്ച ആദ്യ ചോദ്യം.
ഉത്തരം വന്നത് പക്ഷേ ഫഹദ് ഫാസിലിൽ നിന്നാണ്. ‘‘കറുത്ത ജീൻസും മെറൂണ്‍ നിറമുള്ള ഷർട്ടുമിട്ടാണ് അന്ന് ചാക്കോച്ചൻ വന്നത്. ഈ വീട്ടിലാദ്യമായി നടക്കുന്ന ഷൂട്ട്. ഇന്നാലോചിക്കുമ്പോൾ ആ സിനിമയിൽ ചാക്കോച്ചൻ ഉണ്ടാക്കിയ ഒരു ഇംപാക്ട് പിന്നീടു വന്ന ഒരു നടന്റെയും ആദ്യ സിനിമയിൽ ഉണ്ടായില്ല എന്നു തോന്നാറുണ്ട്, എന്റെ സിനിമയിൽ പോലും.
അനിയത്തി പ്രാവ് പുറത്തിറങ്ങിയതിന്റെ ഇരുപതാം വർഷം ഒരിക്കൽ കൂടി ചാക്കോച്ചൻ സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന ഫാസിലിന്റെ വീട്ടിലെത്തുകയാണ്.