മലയാളത്തിന്റെ പ്രിയകഥാകാരിയുടെ വേഷപ്പകര്‍ച്ചയില്‍ മഞ്ജുവാരിയര്‍. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ആമിയുടെ ചിത്രീകരണം പുന്നയൂര്‍ക്കുളത്തെ കമലസുരയ്യ സ്മൃതിമണ്ഡപത്തില്‍ തുടങ്ങി. മാധവിക്കുട്ടിയുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പൂജ.
ചെഞ്ചുവപ്പുള്ള പട്ടുസാരി. വിടര്‍ത്തിയിട്ട നിറഞ്ഞ മുടി. വലിയ കണ്ണടയ്ക്കുള്ളിലെ തിളങ്ങുന്ന കണ്ണുകളുമായി കമല മുന്നിലെത്തിയപ്പോള്‍ പുന്നയൂര്‍ക്കുളത്ത് ഓര്‍മകളുടെ തിരതല്ലല്‍. മഞ്ജുവാരിയര്‍ക്ക് കമലയോട് അസാധാരണസാമ്യം. നാലപ്പാട് തറവാടിനോടുചേര്‍ന്ന നീര്‍മാതളത്തിന്റെ ചുവട്ടിലാണ് ആമിയുടെ ചിത്രീകരണത്തിന് തിരിതെളിഞ്ഞത്.
മാധവിക്കുട്ടിയുടെ ജീവിത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന മഞ്ജുവും മാളവികയും നീലാജിക്കനയും ചേര്‍ന്ന് ആദ്യഷോട്ടിന് ക്ലാപ്പടിച്ചു. വിവാദങ്ങള്‍ മാറ്റിവച്ച് ആമി യിലേക്ക് കാമറ ചലിച്ച് തുടങ്ങി.
പൃഥ്വിരാജ്, മുരളി ഗോപി, അനൂപ് മേനോന്‍, കെ.പി.എസി ലളിത തുടങ്ങി വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകും. ഒറ്റപ്പാലത്തും പുന്നയൂർക്കുളത്തുമായി 17 ദിവസമാണ് ആദ്യ ഷെഡ്യൂള്‍. കൊല്‍ക്കത്ത ഉള്‍പ്പെടെ മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ ഭാഗമായ മറ്റിടങ്ങളിലും ചിത്രീകരമുണ്ടാകും. പൂജയിൽ പങ്കാളിയാകാൻ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുമെത്തിയിരുന്നു.