മൂന്നാംതലമുറ പരിസ്ഥിതി സൗഹൃദശ്രേണിയായ ഭാരത് സ്റ്റേജ്- ത്രീ വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കുന്നത് സുപ്രീം കോടതി നിരോധിച്ചു. ഭാരത് സ്റ്റേജ്- ഫോര്‍ വാഹനങ്ങള്‍ മാത്രമേ വില്‍ക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. BS-4 ഘട്ടത്തിലേക്ക് കടക്കുന്നതിന് സമയപരിധി നീട്ടണമെന്ന വാഹനനിര്‍മാതാക്കളുടെ ആവശ്യം സുപ്രീം കോടതി തളളി. വാണിജ്യതാല്‍പര്യങ്ങളല്ല, ജനങ്ങളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്ന് ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ബി.എസ്. -ത്രീ മാനദണ്ഡപ്രകാരം നിലവില്‍ ഒന്‍പതുലക്ഷത്തോളം വാഹനങ്ങള്‍ വിൽക്കാനുണ്ടെന്നും ഇവ വിൽക്കാന്‍ സാവകാശം വേണമെന്നുമായിരുന്നു വാഹനനിര്‍മാതാക്കളുടെ ആവശ്യം.
2017 ഏപ്രില്‍ ഒന്നുമുതല്‍ ഭാരത് സ്റ്റേജ് ഫോര്‍ ഘട്ടത്തിലേക്ക് കടക്കുന്നതിനായി 2015 ലാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. മലിനീകരണത്തോതില്‍ ബി.എസ് ത്രീയെക്കാള്‍ 80 ശതമാനം അധികം കാര്യക്ഷമത ഉറപ്പുവരുത്തുന്നവയാണ് ബി.എസ് ഫോര്‍ വാഹനങ്ങള്‍