ആഗോള വിപണികളിൽ സ്വർണ വിലയിൽ ഇടിവ്. സ്പോട്ട് ഗോൾഡ് 0.37 ശതമാനം ഇടിഞ്ഞ് ഔൺസിന് 1229.45 ഡോളർ എന്ന നിലയിലാണു വ്യാപാരം നടക്കുന്നത്. യുഎസ് ഗോൾഡ് 0.41 ശതമാനം ഇടിഞ്ഞു. ഡോളർ ശക്തിപ്രാപിച്ചതാണ് സ്വർണ വിലയിൽ ഇടിവുണ്ടാകാൻ കാരണം.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ കറൻസി നയമോ മറ്റ് ഉഭയകക്ഷി കരാറുകളോ ചർച്ചയായില്ല. ഇതോടെ യെന്നിനെതിരേ ഡോളർ വലിയ മുന്നേറ്റം നടത്തിയാണു സ്വർണ വിലയിൽ പ്രതിഫലിച്ചത്.
ആഗോള വിപണയിലെ വില വർധന ഇന്ത്യൻ വിപണിയിൽ ഇന്നു വലിയ ചലനങ്ങളുണ്ടാക്കിയിട്ടില്ല. വിവാഹ സീസൺ മുന്നിൽക്കണ്ട് ഇന്ത്യൻ വ്യാപാരികൾ സ്വർണം വാങ്ങിക്കുൂട്ടുന്നതു വിപണിക്കു കരുത്തായി. ആഭ്യന്തര വിപണിയിൽ പവന് 22000 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2750 രൂപ. കഴിഞ്ഞ നാലു ദിവസമായി ഈ വിലയിലാണു വ്യാപാരം നടക്കുന്നത്. ആഗോളതലത്തിലുണ്ടായ സ്വർണ വിലയിടിവ് നാളെ ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചേക്കുമെന്നു വിലയിരുത്തന്നവരുമുണ്ട്.
ദുബായ് വിപണിയിൽ 149 ദിർഹമിനാണു വിൽപ്പന നടക്കുന്നത്.