സർക്കാർ പ്രഖ്യാപിച്ച വേതന സംരക്ഷണ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാതെ സ്വകാര്യ കയർമേഖല കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ആനുകൂല്യം സ്വകാര്യമേഖലയിലെ കയർത്തൊഴിലാളികള്‍ക്ക് കൂടി നല്‍കണം എന്നാണ് ഡോ.തോമസ് ഐസക്കിനോട് ചെറുകിട ഉത്പാദകരുടെ പ്രധാന അപേക്ഷ. തമിഴ്നാടിനോട് കിടപിടിക്കത്തക്ക തരത്തിൽ യന്ത്രവത്ക്കരണം കൊണ്ടുവരുന്നതിന് സർക്കാർ പദ്ധതിയും ബജറ്റിൽ കയർമേഖല പ്രതീക്ഷിക്കുന്നു.
കേന്ദ്രസർക്കാരിന്റെ പലവിധ പദ്ധതികളുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ ഗുണപരമായ ഒരു സഹായവും കിട്ടാതെ തളർച്ചയിലാണ് ചെറുകിട കയർവ്യവസായം. സഹകരണമേഖലയ്ക്ക് മുൻപേ വ്യവസായത്തിന്റെ നെടുംതൂണായിരുന്ന സ്വകാര്യചെറുകിട കയർവ്യവസ്യായമാണ് ഇപ്പോൾ ബുദ്ധിമുട്ടുന്നത്. ഇതിൽ ഏറ്റവും പ്രധാനം തൊഴിലാളിക്ക് ലഭിക്കുന്ന കൂലിയാണ്. ദിവസം 200 രൂപ തൊഴിൽലുടമ നൽകുമ്പോൾ 110 രൂപ സർ്കാരിന്റെ വേദന സംരക്ഷണ പദ്ധതിയിൽ നിന്ന് ലഭിക്കേണ്ടതാണ്. എന്നാൽ അയ്യാരത്തിലേറെ തൊഴിലാളികളുള്ള കൊല്ലത്ത് ഇതുവരെ107 പേർക്ക് മാത്രമാണ് തുക ലഭിച്ചിരിക്കുന്നത്.
കയർഫെഡിൽ കയർവില്ക്കുന്നവർക്ക് മാത്രമാണ് സർക്കാരിന്റെ വേദന സംരക്ഷണ സഹായം കിട്ടുക.എന്നാൽ കയർഫെഡാകട്ടേ അവർക്ക് ആവശ്യമെങ്കിൽ മാത്രമേ വാങ്ങുകയൊള്ളൂ. അതുകൊണ്ട് ഉത്പാദിപ്പിക്കുന്ന കയർ പൂർണമായും കയർഫെഡ് ഏറ്റെടുക്കുന്ന മാറ്റം ബജറ്റിൽ ചെറുകിടക്കാർ പ്രതീക്ഷിക്കുന്നു. കയർതൊഴിലാളികൾക്ക് 200 ദിവസമെങ്കിലും തൊഴിൽ സ്ഥിരത ഉറപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക് പറയുമ്പോഴം യന്ത്രവത്കരണ ഫലപ്രദമായി നടപ്പാക്കാനാവുന്നില്ല. ഇതര സംസ്ഥാനങ്ങൾളുമായി കിടപിടിക്കുന്ന സാങ്കേതിക വിദ്യ സംസ്ഥാനത്ത് നടപ്പാക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനമാണ് കയർമേഖല പ്രതീക്ഷിക്കുന്നത്.