നികുതിയിളവുകളും നോട്ടുനിരോധനം ഉണ്ടാക്കിയ മാന്ദ്യം മറികടക്കാനുള്ള സഹായപദ്ധതികളും പ്രതീക്ഷിച്ച് വ്യാപാരസമൂഹം. ഒന്നരക്കോടി രൂപവരെ വാര്‍ഷികവിറ്റുവരവുള്ള സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേരളത്തിലെ വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
വില്‍പനനികുതി ഉള്‍പ്പെടെ എല്ലാ നികുതികളും ഏകീകരിച്ചുള്ള ജിഎസ്ടി.യോട് വ്യാപാരികള്‍ക്ക് പ്രത്യക്ഷത്തില്‍ എതിര്‍പ്പില്ല. ജിഎസ്ടി റജിസ്ട്രേഷനില്‍ സഹകരിക്കുന്നുമുണ്ട്. എന്നാല്‍ വാര്‍ഷികവിറ്റുവരവ് ഒന്നരക്കോടിരൂപയില്‍ താഴെയുള്ള വ്യാപാരികള്‍ക്ക് കുറഞ്ഞനിരക്കോ നികുതിയൊഴിവോ ലഭിച്ചില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് വ്യാപാരിസംഘടനകള്‍ പറയുന്നു.
നോട്ട് നിരോധനം വരുത്തിവച്ച നഷ്ടം കണക്കിലെടുത്ത് നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വ്യാപാരികള്‍ എടുത്ത വായ്പകള്‍ക്ക് പലിശയിളവ് നല്‍കണം. ഇപ്പോഴത്തെ മാന്ദ്യത്തില്‍ നിന്ന് വ്യാപാരമേഖലയെ കരകയറ്റാനുള്ള നടപടികളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.
ചെറുകിട വ്യപാരമേഖലയുടെ വളർച്ചക്കായി രൂപീകരിച്ച മുദ്രാബാങ്കിന്റെ പ്രവർത്തനം കാര്യക്ഷമമമാക്കാനുള്ള നടപടികളും അരുൺ ജെയ്റ്റ്ലിയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.