ജിഎസ്ടിക്കുവേണ്ടി ചെക്പോസ്റ്റുകളെ നോക്കുകുത്തിയാക്കിയതോടെ നികുതിവെട്ടിപ്പുകാര്‍ക്ക് ചാകര. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ലോറികളിലെ ബില്ലുകള്‍ യഥാര്‍ഥമാണോ എന്ന് പരിശോധിക്കാന്‍ പോലും വാണിജ്യനികുതി ചെക്പോസ്റ്റുകളില്‍ സൗകര്യമില്ല. പരിശോധനകള്‍ വെറുതേയാണെന്ന് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിച്ചു. ടോപ് റിപ്പോര്‍ട്ടര്‍ അന്വേഷണം തുടരുന്നു. ഒറ്റനികുതി, ഒറ്റുനികുതി.
എല്ലാ വാഹനങ്ങളും പരിശോധിച്ച് ബില്ലുകളുടെ കൃത്യത ഉറപ്പാക്കി കടത്തിവിട്ടിരുന്ന കാലം ജിഎസ്ടിയോടെ അവസാനിച്ചു. രാജ്യമെമ്പാടും ഒറ്റനികുതി നടപ്പായതോടെ വാണിജ്യനികുതി ചെക്പോസ്റ്റുകള്‍ അപ്രസക്തമായി. ചരക്കുവാഹനങ്ങള്‍ കൊണ്ടുവരുന്ന പ്രസ്താവനയും ബില്ലിന്റെ പകര്‍പ്പും വാങ്ങിവയ്ക്കല്‍ മാത്രമാണ് ഇപ്പോള്‍ ഇവിടങ്ങളിലെ ഏകജോലി. രാവും പകലും ഇങ്ങനെ വാങ്ങിക്കൂട്ടുന്ന രേഖകള്‍ എന്തിനെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കുപോലും നിശ്ചയമില്ല. കടലാസുകള്‍ കുന്നുകൂടുമ്പോള്‍ ചാക്കില്‍ കെട്ടിവയ്ക്കും. സ്ഥലമില്ലാതെ വന്നാല്‍ പുറന്തള്ളും.
ചരക്കുകടത്തുന്നവര്‍ നല്‍കുന്ന ബില്‍ പകര്‍പ്പുകളും ബില്ലുകളും യഥാര്‍ഥമാണോ എന്ന് പരിശോധിക്കാനും മാര്‍ഗമില്ല. വഴിയില്‍ പിന്തുടര്‍ന്നും ഗോഡൗണുകളിലെത്തിയും പരിശോധന നടത്തേണ്ട സ്ക്വാഡുകളുടെ പ്രവര്‍ത്തനവും നാമമാത്രമാണ്. ചുരുക്കത്തില്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് നികുതിവെട്ടിച്ച് സാധനങ്ങള്‍ കടത്തുന്നവര്‍ക്ക് നല്ലകാലം.
ഡിക്ലയറേഷൻ പകർപ്പ്് നൽകി യാത്ര തുടരുകഎന്നാണ് ചെക്ക്്പോസ്റ്റിനരികെ എഴുതി വച്ചിരിക്കുന്നത്. അതായത് പരിശോധനയെ പേടിക്കണ്ട എന്നർഥം