ചരക്ക് സേവന നികുതി നടപ്പിലാക്കി മാസം ഒന്ന് കഴിഞ്ഞിട്ടും ആശയകുഴപ്പം മാറാതെ പെയിൻ് വിപണി. പുതിയ രീയിൽ ബില്ലടിച്ചു തുടങ്ങിയെങ്കിലും പഴയ സ്റ്റോക്കുകൾ എങ്ങനെ വില്ക്കണമെന്ന് യാതൊരു ധാരണയും കച്ചവടക്കാർക്കില്ല
ചരക്ക് സേവന നികുതി രാജ്യത്ത് നടപ്പായതിന് ശേഷം അധികം താമസിക്കാതെ പരിഹരിക്കപ്പെടുമെന്ന കരുതിയ ആശയകുഴപ്പം പെയിൻ് വിപണിയിൽ ഇപ്പോഴും തുടരുകയാണ്. ഒറ്റനികുതി നടപ്പാക്കി ഒരുമാസമായിട്ടും പഴയ സ്റ്റോക്ക് എങ്ങിനെ വിറ്റഴിക്കണമെന്ന് വ്യാപാരികൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. വിലകുറവായിരുന്ന സമയത്തേ പെയിൻുകൾ ഇനിയും വിറ്റുപോകുമ്പോൾ നഷ്ടം നികത്തുന്നതിന് പെയിൻ് കമ്പനികൾ നിർദേശമൊന്നും നൽകിയിട്ടില്ല. ഇതേപ്പറ്റി പെയിൻ് കമ്പനികൾക്കും സർക്കാരിനും വ്യക്തതയുണ്ടാവുമെങ്കിലും ഇപ്പോഴും അൻപതു ശതമാനം ആശയകുഴപ്പമാണെന്ന് വ്യാപാരികൾ പറയുന്നു
പെട്രോളിയം ഉൽപ്പന്നങ്ങളെ ആശ്രയിച്ച് നിൽക്കുന്ന പെയിൻ് വില ചരക്ക് സേവന നികുതി നടപ്പാക്കുമ്പോൾ കുറയാൻ സാഹചര്യമുണ്ടായിരുന്നു എന്നാൽ നികുതി നടപ്പാക്കൽ മനസിലാക്കി കമ്പനികൾ പെയിൻിന്റെ വില കൂട്ടിയിരുന്നു. ഇതു കൊണ്ട് കാര്യമായ മാറ്റം പെയിൻ് വിപണിയിലുണ്ടാക്കാൻ പുതിയ നികുതിക്ക് കഴിഞ്ഞിട്ടില്ല.