ഇരുപതുലക്ഷം രൂപവരെ വിറ്റുവരവുള്ള വ്യാപാരികൾക്ക് ജി.എസ്.ടി റജിസ്ട്രേഷൻ നിർബന്ധമല്ലെങ്കിലും വ്യാപാരം പ്രതിസന്ധിയിലാണ്. ടാക്സ് ക്രഡിറ്റുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാത്തതിനാല്‍ വലിയ കമ്പനികളില്‍ ഭൂരിപക്ഷവും ചെറുകിടവ്യാപാരികളെ തഴയുകയാണ്.
ജി. എസ്.ടി. കേള്‍ക്കാന്‍ സുഖമുള്ള പേര്. അതിനപ്പുറം പുതിയ നികുതി വ്യാപാരികളില്‍ പലര്‍ക്കും ഇരുട്ടടിയാണ്. ഒന്നിനും വ്യക്തതയില്ല. സ്വന്തം കയ്യില്‍നിന്ന് കാശുപോകുമോയെന്നാണ് ഏവര്‍ക്കും അറിയേണ്ടത്.
ഇരുപതുലക്ഷം രൂപവരെ വിറ്റുവരവുള്ള വ്യാപാരികൾക്ക് ജി.എസ്.ടി റജിസ്ട്രേഷൻ നിർബന്ധമല്ല. ടാക്സ് ക്രെഡിറ്റില്‍ വ്യക്തതയില്ലാത്തതിനാല്‍ വ്യാപാരിയില്‍നിന്ന് സാധനങ്ങളെടുക്കുന്ന വലിയകമ്പനികള്‍ റിവേഴ്സ് ചാർജ് അടയ്ക്കാൻ ആവശ്യപ്പെടും. അടച്ചില്ലെങ്കില്‍ അതോടെ ആ വ്യാപാരബന്ധവും തീരും.
അതായത് ജി.എസ്.ടി റജിസ്ട്രേഷന്‍ വേണ്ടാത്ത സാധാരണവ്യാപാരികള്‍ക്ക് ഫലത്തില്‍ ആ ഇളവുണ്ടെന്ന് പറയാമെന്നല്ലാതെ കച്ചവടം മുന്നോട്ടുകൊണ്ടുപോകാനാവില്ല.