ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനത്തെ ബേക്കറികള്‍ കാലിയായി. സ്റ്റോക്കെടുക്കാന്‍ ബേക്കറി ഉടമകളും സ്റ്റോക്ക് നല്‍കാന്‍ കന്പനികളും മടിയ്ക്കുകയാണ്. ബിസ്ക്കറ്റിന്‍റെ പല ബ്രാന്‍ഡുകളും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മാത്രമേ കിട്ടാനുള്ളൂ. വിതരണക്കാർക്കും കച്ചവടക്കാർക്കും ജിഎസ്ടി റജിസ്ട്രേഷനാകാത്തതാണ് കാരണം.
ഏതൊക്കെ ഉല്‍പ്പന്നത്തിന് ഏത്ര നികുതി എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇതുവരെ അഞ്ച് ശതമാനം വാറ്റ് മാത്രം ഈടാക്കിയിരുന്ന നാടന്‍ പലഹാരങ്ങള്‍ അടക്കമുള്ള പല ഉല്‍പ്പന്നങ്ങളുടെയും നികുതി ജിഎസ്ടിയുടെ വരവോടെ പന്ത്രണ്ടും പതിനെട്ടും ശതമാനമായി ഉയര്‍ന്നു. മിക്കയിടത്തും സോഫ്റ്റ്്വെയര്‍ അപ്്ഡേഷനും നടന്നിട്ടില്ല.