ഇന്ധന വില ദിനംപ്രതി പുതുക്കി നിശ്ചയിയ്ക്കുന്നതിനെതിരെ പെട്രോൾ പമ്പുകൾ സംസ്ഥാന വ്യാപക സമരം നടത്തുന്നു. ജി എസ് ടി നടപ്പിലാക്കിയതിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി അസോസിയേഷനും കോഴി കച്ചവടക്കാരും കടകളടച്ചിട്ട് പ്രതിഷേധിയ്ക്കുകയാണ്.
സംസ്‌ഥാനത്തെ മുഴുവൻ പെട്രോൾ പമ്പുകളും അടഞ്ഞു കിടക്കുകയാണ്. ദിനം പ്രതി ഇന്ധന വില പുതുക്കി നിശ്ചയിയ്ക്കുന്നത് അവസാനിപ്പിയ്ക്കുന്നതിനൊപ്പം ഡീലർമാരുടെ കമ്മീഷൻ തീർത്തു നല്കണമെന്നുമാണ് ഇവരുടെ ആവശ്യം.
എന്നാൽ വ്യാപാരികളുടെ ആശങ്ക ചർച്ചയിലൂടെ പരിഹരിയ്ക്കുമെന്നു ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കിലോയ്ക്ക് 87 രൂപയെന്ന സർക്കാർ നിശ്ചയിച്ച വിലയിൽ കോഴി വിൽക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി കോഴിവ്യാപരികളും കടകളടച്ചു പ്രതിഷേധിയ്ക്കുകയാണ്.