രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ 12 കോടി പേരുടെ വ്യക്തി വിവരങ്ങൾ ഓൺലൈനിൽ ചോർന്നു. വ്യക്തികളുടെ വിലപ്പെട്ട വിവരങ്ങളാണ് ചോർന്നത്. വിഷയം സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈൻ ഡേറ്റാ ചോർച്ചക്കെതിരെ സീതാറാം യെച്ചൂരി വരെ രംഗത്തെത്തി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കാൻ നിയമം വേണമെന്നാണ് യെച്ചൂരി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.
രാജ്യത്തെ ഡിജിറ്റൽ ഡേറ്റകളൊന്നും സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ചോർച്ച. വാർത്ത വന്നതോടെ ഡേറ്റ പുറത്തുവിട്ട വെബ്സൈറ്റ് നീക്കം ചെയ്തു. എന്നാൽ ഡേറ്റ പുറത്തുവിട്ട http://www.magicapk.com ന് പിന്നിലുള്ളത് ആരാണെന്ന് വ്യക്തമല്ല.
എന്നാൽ ജിയോ വരിക്കാരുടെ ഡേറ്റകളൊന്നും ചോർന്നിട്ടില്ലെന്നും തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും കമ്പനി വക്താവ് അറിയിച്ചു. പേര്, ഇ–മെയിൽ ഐഡി, മൊബൈൽ നമ്പർ, ആധാർ നമ്പർ, സിം കാർഡ് ആക്ടിവേറ്റ് ചെയ്ത ദിവസം, ഏതു സര്‍ക്കിൾ തുടങ്ങി വിവരങ്ങളാണ് ചോർന്നത്.