മധുരക്കള്ള് ഉൽപാദിപ്പിച്ചു സംസ്ഥാനത്തെ നക്ഷത്ര ഹോട്ടലുകൾ വഴി വിതരണം ചെയ്യനുള്ള മദ്യനയം നീര വ്യവസായത്തെ തകര്‍ക്കുമോ എന്ന ആശങ്കയിലാണ് നീര ഉല്‍പാദകര്‍. കള്ളിനെക്കാള്‍ മികച്ച വരുമാനം ലഭിക്കുമെന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ നീര പദ്ധതിയെ വിശ്വസിച്ച പലരും വഴിമുട്ടിയ അവസ്ഥയിലാണ്. മറ്റു സംസ്ഥാനങ്ങള്‍ വിജയകരമായി നടപ്പാക്കുന്ന ഒരു പദ്ധതികൂടി സംസ്ഥാനത്ത് പരാജയപ്പെടുന്നു
പ്രതിസന്ധിയിലായ കേരകര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ മധുരംപകര്‍ന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നീരയുടെ വരവ്. പത്തു തെങ്ങുള്ള കര്‍ഷകന് പ്രതിമാസം പതിനായിരത്തില്‍ കുറയാത്ത വരുമാനമാണ് നീര ഉല്‍പാദനം ഉറപ്പുനല്‍കിയത്. പരമാവധി 50 ലക്ഷം എന്ന തോതില്‍ 25 ശതമാനം സര്‍ക്കാര്‍ ധനസഹായത്തോടെ സംസ്ഥാനത്ത് 29 നീര കമ്പനികളുടെ നിലവില്‍വന്നു. ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് നീര ഉല്‍പാദനം തുടങ്ങിയെങ്കിലും പിന്നീട് സര്‍ക്കാര്‍ ഇടപെടല്‍ കാര്യമായുണ്ടായില്ല.
കുറഞ്ഞ ചെലവില്‍ നീര ഉല്‍പാദിപ്പിക്കുന്ന സാങ്കേതികവിദ്യ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരാന്‍ പോലും ശ്രമമുണ്ടായില്ല. തമിഴ്നാടും കര്‍ണാടകയും ഒരു ലീറ്റര്‍ നീര 30 രൂപയ്ക്ക് ഉല്‍പാദിപ്പിക്കുമ്പോള്‍ കേരളത്തില്‍ അത് 70 രൂപയാണ്. വിലയിലെ ഈ അന്തരമാണ് വിപണിയിലെ തിരിച്ചടി
തമിഴ്നാടിനെ മാതൃകയാക്കി, ആരോഗ്യപാനിയം എന്ന നിലയിൽ നിരയെ വിപണിയിലെത്തിക്കാൻ സർക്കാർ ശ്രമിച്ചാൽ കേരകർഷകർക്ക് അതൊരു ആശ്വാസമാകും.