ചരിത്രംതിരുത്തി ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സും, ദേശീയസൂചികയായ നിഫ്റ്റിയും സർവകാലനേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച കാലവർഷം ലഭ്യമാകുമെന്ന സൂചനകളും സമ്പദ്ഘടനയില്‍ വിദേശനിക്ഷേപകർ വിശ്വാസമർപ്പിക്കുന്നതും വിപണിക്ക് കരുത്തായതായി സാമ്പത്തികരംഗം വിലയിരുത്തുന്നു. മികച്ച കാലവർഷം ലഭ്യമാകുമെന്ന അറിയിപ്പിന് ശേഷം , കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കുതിപ്പ് ഇന്ത്യൻ ഓഹരിവിപണിയില്‍ ഇന്നും തുടർന്നു. സെൻസെക്സ് 260പോയൻറ് ഉയർന്ന് 30583ലും, ദേശിയസൂചികയായ നിഫ്റ്റി 67 പോയൻറ് ഉയർന്ന് 9512ലുമാണ് വ്യാപാരംനിർത്തിയത്. സൂചിക ഇത്രയും ഉയരത്തിൽനിൽക്കവേ വ്യാപാരം അവസാനിപ്പിക്കുന്നത് ഇതാദ്യമാണ്.
നേരത്തെ, സെൻസെക്സ് മുപ്പതിനായിരത്തി അഞ്ഞൂറ്റിഎൺപത്തിനാലിലും, നിഫ്റ്റി 9516ലുമെത്തി പുതിയ ഉയരംകുറിച്ചിരുന്നു. ഹെൽത്ത്കെയർ, ബാങ്കിങ്, ഓട്ടോ, ഐടി തുടങ്ങിയ മേഖലകളിലാണ് പ്രധാനനേട്ടം. ഭവനവായ്പാ പലിശനിരക്ക് കുറച്ചതായി പ്രഖ്യാപിച്ച എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ ബാങ്കുകൾ നേട്ടമുണ്ടാക്കി.
രാജ്യത്തിന്റെ സാമ്പത്തികരംഗം തുടർച്ചയായി നേട്ടം കൈവരിക്കുന്നതായുള്ള റിപ്പോർട്ടുകളും, രൂപയുടെ വിനിമയമൂല്യം ഏറ്റവും മികച്ച നിലയിലേക്ക് മുന്നേറിയതും, ഏഷ്യൻവിപണിയിലെ മുന്നേറ്റവും ബിഎസ്ഇയിൽ പ്രതിഫലിച്ചു. ഒപ്പം, യുഎസിൻറെ പുതിയ നിക്ഷേപനിരക്കുകൾ, നിക്ഷേപകമൂഹത്തെ സ്വാധീനിക്കാത്തതും, വാണക്രൈ സൈബർ ആക്രമങ്ങളിൽ അകപ്പെടാതെ ഇന്ത്യൻകമ്പനികൾ നിലനിൽക്കുന്നതും കാരണമായി വിലയിരുത്തുന്നുണ്ട്.