ഇന്ത്യൻ ഓഹരിവിപണിയിൽ ചരിത്രനേട്ടം. സെൻസെക്സ് 190 പോയന്റ് ഉയർന്ന് മുപ്പത്തിനായിരത്തി ഒരുന്നൂറ്റി മുപ്പത്തിയഞ്ചിലും, ദേശിയ സൂചികയായ നിഫ്റ്റി 45 പോയന്റ് വർധിച്ച് 9352ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യാന്തര ഓഹരിവിപണിയിലുണ്ടായ ഉണർവും ഡൽഹി മുൻസിപ്പൽ കോർപറേഷനിൽ, കേന്ദ്രം ഭരിക്കുന്ന ബിജെപി കൈവരിച്ച നേട്ടവും ബിഎസ്‌ഇ യിൽ പ്രതിഫലിച്ചു. വ്യാപാര ആരംഭത്തിൽ തന്നെ നിഫ്റ്റിയും സെൻസെക്‌സും പുതിയ ഉയരം കുറിച്ചു.
ബാങ്കിങ്, ഐടി മേഖലകളിലാണ് വൻമുന്നേറ്റം പ്രകടമായത്. ഐടിസി, എച്ച്ഡിഎഫ്‌സി, ടാറ്റാ മോട്ടോർസ് തുടങ്ങിയ കമ്പനികൾ നേട്ടമുണ്ടാക്കി. രാജ്യാന്തര തലത്തിൽ ഡോളറിന്റെ മൂല്യം കുറഞ്ഞതും അനുകൂലമായി. 2015 മാര്‍ച്ചില്‍ ആര്‍ബിഐ വായ്പാ പ്രഖ്യാപനത്തില്‍ പലിശനിരക്ക് കുറച്ച വേളയില്‍ രേഖപ്പെടുത്തിയ 30,025 എന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കതയായത്.
റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെ പ്രമുഖ ഇന്ത്യൻ കമ്പനികളുടെ ലാഭകരമായ പ്രവർത്തനറിപ്പോർട്ടുകളും നിക്ഷേപകരെ സ്വാധീനിച്ചു. രൂപ 21 മാസത്തെ ഉയര്‍ന്ന മൂല്യത്തിലാണ് വിനിമയം നടത്തുന്നത്. ഡോളറിനെതിരെ 64 രൂപ 11 പൈസയാണ് ഇന്നത്തെ ശരാശരി മൂല്യം. കോർപറേറ്റ് സ്ഥാപനങ്ങൾ വൻതോതിൽ ഡോളർ വിറ്റഴിക്കുന്നതാണ് രൂപയുടെ മൂല്യത്തിലെ ഉണർവിന് കാരണമാകുന്നത്.