E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഇന്ന് വെറുക്കപ്പെട്ടവനായ സ്‌നാപ് സിഇഒ; അന്ന് ലോകത്തെ ഞെട്ടിച്ചയാൾ !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

spiegel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അടുത്ത സുക്കര്‍ബര്‍ഗാകുമെന്ന് പലരും ധരിച്ച പയ്യനാണ് ഒരു നിമിഷം കൊണ്ട് ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ വെറുക്കപ്പെട്ടവനായി മാറിയ സ്‌നാപ്ചാറ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഇവാന്‍ സ്പീഗെല്‍. 27 വയസ്സെന്ന ചെറിയ പ്രായത്തിനുള്ളില്‍ ഇവാന്‍ എത്തിപ്പിടിച്ച നേട്ടങ്ങള്‍ അത്ര ചെറുതൊന്നുമല്ല. ആരെയും ഒന്ന് അസൂയപ്പെടുത്താന്‍ പാകത്തിലുള്ള നാഴികക്കല്ലുകളുണ്ട് ഈ യുവാവിന്റെ ശേഖരത്തില്‍. 

ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് 29,016 കോടി രൂപയാണ് (ഏകദേശം 4.5 ബില്ല്യണ്‍ ഡോളര്‍) ഇവാന്‍ സ്പീഗെലിന്റെ മൂല്യം. എന്നും 'നോട്ടി ഗയ്' എന്ന വിശേഷണം കൂട്ടായി ഉണ്ടായിരുന്നെങ്കിലും 25ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി മാറിയ ചരിത്രമുണ്ട് സ്‌നാപ്ചാറ്റ് എന്ന ഇന്നൊവേഷനിലൂടെ ലോകത്തെ ഞെട്ടിച്ച ഇവാന്‍ സ്പീഗെലിന്. 

കമ്പനിയുടെ ആഭ്യന്തര മീറ്റിങ്ങില്‍ സ്‌നാപ്ചാറ്റിന്റെ വികസനത്തെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ഇന്ത്യക്കെതിരെ സ്പീഗെല്‍ വിവാദ പരാമര്‍ശം നടത്തിയതായി സ്‌നാപ് ഇന്‍കിലെ (മാതൃ കമ്പനിയുടെ ഇപ്പോഴത്തെ പേര് സ്‌നാപ് ഇന്‍ക് എന്നാണ്) മുന്‍ജീവനക്കാരന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. സ്പീഗെലിന്റെ സംരംഭകത്വജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു ആ പ്രസ്താവന. 

ട്രോളുകളും മാസ് കാംപെയ്‌നിങ്ങുമായി ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ അരങ്ങുവാണപ്പോള്‍ സ്പീഗെലിന് യഥാര്‍ത്ഥത്തില്‍ ലഭിച്ചത് എട്ടിന്റെ പണി തന്നെയാണ്, എല്ലാ അര്‍ത്ഥത്തിലും. അതിലേക്ക് കടക്കും മുമ്പ് സ്‌നാപ്പിന്റെ ചരിത്രം ഒന്ന് പരിശോധിക്കാം.

സ്‌നാപ്ചാറ്റ് എന്ന ഇന്നൊവേഷന്‍

snap-chat

യഥാര്‍ത്ഥത്തില്‍ ഇന്നൊവേഷന്‍ തന്നെ ആയിരുന്നു സ്‌നാപ്ചാറ്റ്. ആഡംബരത്തില്‍ ജനിച്ചുവീണ ഇവാന്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് എത്തിപ്പെട്ടത് സംരംഭകത്വത്തിന്റെ കളിത്തൊട്ടിലായ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ തന്നെ ആയിരുന്നു. വംശീയതയില്‍ അഭിമാനം കൊള്ളുന്ന വ്യക്തി ആയാണ് പല സിലിക്കണ്‍ വാലി റിപ്പോര്‍ട്ടര്‍മാരും ഇവാനെ അടയാളപ്പെടുത്തിയിരിക്കുന്നത്. 

സ്റ്റാന്‍ഫോഡിലെ നാളുകളില്‍ സഹപാഠികളായ ഫ്രാങ്ക് റെജിനാള്‍ഡ് ബ്രൗണും ബോബ്ബി മര്‍ഫിയുമായിരുന്നു സ്‌നാപ് ചാറ്റ് വികസിപ്പിക്കുന്നതില്‍ ഇവാന് കൂട്ടായി ഉണ്ടായിരുന്നത്. വലിയ പല സംരംഭകരുടെയും പൈതൃകം പേറി കോളെജ് ഡ്രോപ് ഔട്ട് ആകാന്‍ തന്നെയായിരുന്നു ഇവാന്റേയും നിയോഗം. സ്‌നാപ്ചാറ്റ് വികസിപ്പിച്ചതോടെ ഇവാന്‍ സിലിക്കണ്‍വാലിയുടെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി.

പുരുഷമേധാവിത്വ ചിന്തകള്‍ വെച്ചുപുലര്‍ത്തുന്ന, സ്ത്രീകളെക്കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ അത്ര സമത്വവാദമൊന്നും സൂക്ഷിക്കാത്ത ഇവാന്‍ വിപണിയിലെ താരമായത് സ്‌നാപ്ചാറ്റിന്റെ സവിശേഷത കൊണ്ടായിരുന്നു. എന്താണ് ആ സവിശേഷത എന്നല്ലേ. സോഷ്യല്‍ മീഡിയ ആപ്പ് തന്നെയാണ് സ്‌നാപ്ചാറ്റ്. എന്നാല്‍ ഇതില്‍ അയക്കുന്ന ഇമേജുകള്‍ ഉള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ കുറച്ച് സമയത്തിനുള്ളില്‍ തന്നെ സ്വയം ഡിലീറ്റ് ആയിപ്പോകും. ഇത്തരത്തിലൊരു സെല്‍ഫ് ഡിലീറ്റിംഗ് മെസേജിങ് ആപ്പിന് വന്‍പ്രതികരണമാണ് ലഭിച്ചത്. 

വിശദമായ വായനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :