ഇന്ത്യയെ അവഹേളിച്ച സ്നാപ് ചാറ്റ് സിഇഒ ഇവാൻ സ്പീഗെല്ലിനെതിരെ സോഷ്യൽമീഡിയ രംഗത്ത്. ഇന്ത്യ, സ്പെയിന്‍ പോലുള്ള ദരിദ്ര രാജ്യങ്ങളെ ലക്ഷ്യമിട്ടല്ല സ്‌നാപ് ചാറ്റ് പ്രവർത്തിക്കുന്നതെന്നും ഇവിടങ്ങളിൽ സജീവമാകാൻ പദ്ധതിയില്ലെന്നും ഇവാന്‍ സ്പീഗെൽ 2015 ൽ പ്രസ്താവന നടത്തിയിരുന്നു. ഇക്കാര്യം വെറൈറ്റി മാഗസിന്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതോടെ വൻ പ്രതിഷേധവുമായി സോഷ്യൽമീഡിയ രംഗത്തുവരികയായിരുന്നു.
സ്പീഗെലിന്റെ പ്രസ്താവന പുറത്തുവന്ന നിമിഷം മുതൽ സ്നാപ്ചാറ്റിനെതിരെ വിവിധ രീതിയിലുള്ള പ്രതിഷേധണങ്ങളാണ് സംഘടിച്ചിരിക്കുന്നത്. ട്രോളുകളും തെറിവിളികളും സ്നാപ്ചാറ്റ് ഡിലീറ്റ് ചെയ്യാനുള്ള ആഹ്വാനവും നടക്കുന്നുണ്ട്. ഗൂഗിൾ പ്ലേ സ്‌റ്റോറിന്റെ ഇന്ത്യൻ പേജിൽ സ്‌നാപ് ചാറ്റിന്റെ റിവ്യൂ സ്റ്റാർ നാലിലെത്തി.
ആപ്പ് ഡിലീറ്റ് ചെയ്തു ഏറ്റവും കുറഞ്ഞ റേറ്റിങ് നല്‍കാനാണ് ആഹ്വാനം. #UninstallSnapchat എന്ന ഹാഷ്ടാഗ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഹിറ്റാണ്.