∙ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് 0.1 ശതമാനം കുറച്ചു.
∙ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിക്കു കീഴിലുള്ള കുറഞ്ഞ പെൻഷൻ 1100 രൂപയാക്കി വർധിപ്പിച്ചു
∙ ഡ്രൈവിങ് ടെസ്റ്റിൽ ഇന്നു മുതൽ എച്ചിനു പുറമേ റിവേഴ്സ് പാർക്കിങ്ങും ഗ്രേഡിയന്റ് ടെസ്റ്റും
. ∙ വ്യാപാരികൾക്കു വാറ്റിൽ നിന്നു ജിഎസ്ടിയിലേക്കു മാറാനുള്ള അവസരം ഇന്നലെ അവസാനിക്കേണ്ടിയിരുന്നത് ഇൗ മാസം 30 വരെ നീട്ടി.
∙ കൂടുതൽ ലളിതമായ വരുമാന നികുതി റിട്ടേൺ ഫോം നിലവിൽ വന്നു നികുതി റിട്ടേൺ വൈകിയാൽ ഫീസ് വൈകി സമർപ്പിക്കുന്ന നികുതി റിട്ടേണിനു ഫീസ് നൽകണം. നിശ്ചിത തീയതിക്കു ശേഷമുള്ള ഡിസംബർ 31 വരെ സമർപ്പിക്കുന്ന റിട്ടേണിന് 5000 രൂപയും അതിനുശേഷം 10,000 രൂപയുമാണു ഫീ. റിട്ടേൺ സമർപ്പിക്കുമ്പോൾ ഈ ഫീ കൂടി അടയ്ക്കണമെന്നാണു നിഷ്കർഷിച്ചിരിക്കുന്നത്. സാമ്പത്തിക വർഷം അവസാനിച്ച് ഒരുവർഷം കഴിഞ്ഞു റിട്ടേൺ സ്വയം സമർപ്പിക്കാനാകില്ല. എന്നാൽ അഞ്ചു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർ ആയിരം രൂപ കൊടുത്താൽ മതി. അതുപോലെ റിട്ടേൺ പുനർസമർപ്പിക്കാനുള്ള സമയം ഒരു വർഷമാക്കി ചുരുക്കി. റിട്ടേൺ സമർപ്പിച്ച് ഒരു വർഷത്തിനുള്ളിലോ നികുതിനിർണയ ഉത്തരവോ, ഏതാണ് ആദ്യം അതാണു പുതിയ സമയപരിധി. റെയിൽവേ ‘വികൽപ്’ റെയിൽവേയുടെ ഓൾട്ടർനേറ്റീവ് ട്രെയിൻ അകോമഡേഷൻ സിസ്റ്റം (എടിഎഎസ്-വികൽപ്) പദ്ധതി ഇന്നു മുതൽ പ്രധാന റൂട്ടുകളിൽ. വെയ്റ്റ് ലിസ്റ്റ് യാത്രക്കാർക്ക് അതേ റൂട്ടിലോടുന്ന മറ്റു ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകൾ ലഭിക്കുന്നതാണു പദ്ധതി. ഫ്ളെക്സി നിരക്ക് ഈടാക്കുന്ന രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിൽ സീറ്റുകൾ വ്യാപകമായി ഒഴിവു വരുന്ന സാഹചര്യത്തിലാണു പദ്ധതി വിപുലീകരിക്കുന്നത്. വികൽപ് സ്കീം തിരഞ്ഞെടുക്കുന്നവർക്കു മറ്റൊരു ട്രെയിനിൽ സീറ്റ് ലഭിച്ചാൽ മൊബൈൽ സന്ദേശമെത്തും. ഓൺലൈൻ ബുക്കിങ് സമയത്തു തന്നെ വികൽപ് സ്കീമിനുള്ള ഓപ്ഷൻ നൽകണമെന്നു മാത്രം.