സ്വർണം വിൽപ്പനയ്ക്കു നിയന്ത്രണം വരുന്നു. ഏപ്രിൽ ഒന്നു മുതൽ സ്വർണം വിറ്റാൽ 10,000 രൂപയേ പണമായി നൽകൂ. ഇതു സംബന്ധിച്ച ധനകാര്യ ബിൽ േഭദഗതി അടുത്ത മാസം ഒന്നു മുതൽ നിയമമാകും. നേരത്തെ 20000 രൂപയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്.
പതിനായിരം രൂപയ്ക്കു മേൽ വരുന്ന പണം ഇനി മുതൽ അക്കൗണ്ടിലാകും ലഭിക്കുക. ചെക്കായോ ഓൺലൈനായോ വാങ്ങുന്നയാൾ അക്കൗണ്ടിലേക്കു പണം നൽകും. ഇതു മറികടക്കാൻ പല ഇൻവോയ്സ് ബില്ലുകളിൽ സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടിവീഴുമെന്നാണ് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്.
ഗ്രാമീണ മേഖലകളെയാകും കേന്ദ്ര സർക്കാർ തീരുമാനം ഏറെ ബാധിക്കുക. ബാങ്ക് അക്കൗണ്ടിലൂടെയുള്ള പണ കൈമാറ്റത്തിനു രാജ്യത്തിന്റെ പല ഗ്രാമങ്ങളിലും ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാലാണിത്. പെട്ടെന്നുള്ള ആവശ്യത്തിനു സ്വർണം വിറ്റു പണം വാങ്ങാമെന്നു കരുതുന്നവർക്കും കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനം തിരിച്ചടിയാകും.