ഹാർഡ് ഡിസ്ക്കിൽ ദുരൂഹത തുടരുന്നു; ഷൈജുവിനെ കസ്റ്റഡിയിൽ എടുക്കാൻ നീക്കം

kochi-accident-hotel-raid-1
SHARE

കൊച്ചിയിലെ മോഡലുകളുടെ അപകടമരണക്കേസ് പുതിയ അന്വേഷണ സംഘം ഇന്ന് ഏറ്റെടുക്കും. പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ മേൽക്കോടതിയ സമീപിക്കാനുള്ള ഒരുക്കത്തില്ലാണ് പൊലീസ്. പ്രതികൾ നശിപ്പിച്ച ഹാർഡ് ഡിസ്ക്കിൽ ഉൾപ്പെട്ടത് എന്താണെന്നതിൽ ദുരൂഹത തുടരുകയാണ്.  

എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. നിലവിൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെകൂടി ഉൾപ്പെടുത്തിയാണ് പുതിയ ടീം. ഹോട്ടൽ ഉടമ റോയ് വയലാട്ട് ഉൾപ്പെടെ അറസ്റ്റിലായ ആറു പേർക്കും ജാമ്യം ലഭിച്ചതിൽ പ്രതിരോധത്തിലായ പൊലീസ് മേൽ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്. നിർണായക ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പ്രതികൾ നഷ്പ്പിച്ചെന്നും ഇതിൽ ഏതാണ് ഉള്ളതെന്ന് അറിയാൻ പ്രതികളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണം എന്നുമുള്ള നിലപാടിലാണ് അന്വേഷണസംഘം. മുൻ‌കൂർ ജാമ്യപേക്ഷ നൽകിയെങ്കിലും മോഡലുകളെ പിന്തുടർന്ന കാർ ഡ്രൈവർ ഷൈജു തങ്കപ്പനെ  പിടികൂടാനുള്ള നീക്കവും ഉണ്ട്.

MORE IN BREAKING NEWS
SHOW MORE