ഉത്തരമലബാറിലെ കാൻസർ വ്യാപ്തി വ്യക്തമാക്കി ജനസംഖ്യാടിസ്ഥാനത്തിലുളള കാൻസർ റജിസ്ട്രി. സ്ത്രീകളിൽ സ്തനാർബുദവും പുരുഷൻമാരില്‍ ശ്വാസകോശ അർബുദവുമാണ് ഏറ്റവുംകൂടുതൽ കണ്ടെത്തിയിരിക്കുന്നത്. ഉദര കാൻസർ വർധിക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു.
മലബാർ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ജനസംഖ്യാടിസ്ഥാനത്തിലുളള റജിസ്ട്രിയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ നല്‍കുന്നത്. കണ്ണൂർ, കാസർകോട്, മാഹി മേഖലകളിലെ പഠനത്തില്‍ ആകെ 8,154 കാൻസർ രോഗികളെ കണ്ടെത്തി. ഇതിൽ 2,381പേർ മരണത്തിന് കീഴടങ്ങി. 787 സ്ത്രീകളിലാണ് സ്താനാർബുദം കണ്ടെത്തിയത്. പുരുഷൻമാരിൽ 571പേർ ശ്വാസകോശ കാൻസര്‍ ബാധിതരായിരുന്നു. 123 സ്ത്രീകൾക്കും ഇതേ രോഗം ബാധിച്ചിട്ടുണ്ട്. പുകയിലയുടെ ഉപയോഗമാണ് ശ്വാസകോശ അർബുദത്തിന് പ്രധാന കാരണം.
ഉദരസംബന്ധമായ രോഗങ്ങളുമായെത്തിയെവരില്‍ 299പേർക്ക് കാന്‍സർ സ്ഥിരീകരിച്ചിരുന്നു. മാറുന്ന ആഹാരരീതിയാണ് ഒരു കാരണമെങ്കിലും വിദഗ്ധപഠനം ആവശ്യമാണ്.ആദ്യമായാണ് ഉത്തരമലബാറിൽ ഇത്തരത്തിൽ കാൻസർ രോഗബാധിതരുടെ റജിസ്ട്രി തയ്യറാക്കുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലായരിക്കണം ഇനിയുള്ള മുൻകരുതലുകൾ സ്വീകരിക്കൽ.