അർബുദപ്രതിരോധ സന്ദേശവുമായി മഞ്ജുവാര്യർ കുട്ടികൾക്കിടയിൽ. മനോരമ ന്യൂസ് കാൻസർ പ്രതിരോധ ദൗത്യമായ കേരള കാൻ മൂന്നാം ഘട്ടത്തിന്റ ഭാഗമായി തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിലായിരുന്നു ബോധവൽക്കരണം. അർബുദത്തേക്കാൾ ഭയക്കേണ്ടത് രോഗത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളെയാണന്ന് മഞ്‍ജു വാര്യർ പറഞ്ഞു.
അനുഭവങ്ങൾ വിവരിച്ചായിരുന്നു അർബുദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടതിന്റ ആവശ്യം. മഞ്ജുവാര്യർ കുട്ടികളെ ബോധ്യപ്പെടുത്തിയത്.
കേരളകാനിന്റ ഭാഗമായി തുടരാൻ കഴിഞ്ഞതിലുള്ള സന്തോഷവും മഞ്ജു മറച്ചുവച്ചില്ല. പിന്നെ പ്രതീക്ഷയുടെ മെഴുകിതിരി നാളം തെളിച്ച് കാൻസറിനെതിരായ പ്രതിജ്ഞ. മദ്യവും പുകയിലയും തെറ്റായ ജീവിതരീതികളും അർബുദത്തിന് വഴിവയ്ക്കുന്നതിനെക്കുറിച്ച് ആർ.സി.സി, ആർ.എം.ഒ ഡോ.സി.വി പ്രശാന്ത് പറഞ്ഞു.
അർബുദത്തെ അകറ്റി നിർത്താനുള്ള വഴികൾ ജാലവിദ്യയിലൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുത്ത് മജീഷ്യൻ നാഥ്. ഇറാം മോട്ടേഴ്സ് ഡയറക്ടർ സക്കീർ ഹുസൈൻ, സ്കൂൾ പ്രിൻസിപ്പൽ ഫാ.സി.സി ജോൺ, ഹെഡ്മിസ്ട്രസ് ആശ ആനി ജോർജ്, മനോരമ ന്യൂസ് സീനിയർ കോർഡിനേറ്റിങ് എഡിറ്റർ റോമി മാത്യു തുടങ്ങിയവരും പങ്കെടുത്തു.