ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും, രാജ്യസഭാ അംഗവുമായ അഹമ്മദ് പട്ടേലിനെതിരെ ആരോപണവുമായി ബിജെപി. പട്ടേലിന് ഐഎസ് ബന്ധമുണ്ടെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും മുഖ്യമന്ത്രി വിജയ് രൂപാനി അവശ്യപെട്ടു. കഴിഞ്ഞദിവസം ഐഎസ് ബന്ധം കണ്ടെത്തിയതിനെ തുടർന്ന് രണ്ടു യുവാക്കൾ അഹമ്മദാബാദിൽ അറസ്റ്റിലായിരുന്നു. ഇതിലൊരാൾ ജോലി ചെയ്തിരുന്ന ആശുപത്രിയുടെ ട്രസ്റ്റിയാണ് അഹമ്മദ് പട്ടേൽ. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ബിജെപി ആരോപണവുമായി രംഗത്തുവന്നത്. എന്നാൽ ഐഎസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായവർക്തെിരെ ശക്തമായ നടപടി വേണമെന്നും, ബിജെപിയുടെ ആരോപണം അസംബന്ധമാണെന്നും അഹമ്മദ് പട്ടേൽ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്, ഭീകരവാദ കേസുകളിൽപോലും ബിജെപി രാഷ്ട്രീയം കളിക്കുന്നതായി കോൺഗ്രസും കുറ്റപ്പെടുത്തി.
Advertisement