ഒത്തുകളി ആരോപണത്തിന് വിധേയനായ പുണെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ക്യുറേറ്ററെ ബിസിസിഐ പുറത്താക്കി. ഇന്ത്യ-ന്യുസിലന്‍ഡ് മൽസരംനടക്കുന്ന പിച്ചിൻറെ വിവരങ്ങൾ വാതുവയ്പുകാർക്ക് കൈമാറാൻ തയ്യാറായ പാണ്ടുരങ് സാൽഗാങ്കറെയാണ് പുറത്താക്കിയത്. പണ്ടുരംങ്ങിന്‍റെ അംഗത്വം റദ്ദാക്കുന്നതായും, വിശദമായ അന്വേഷണംനടക്കുമെന്നും ഇടക്കാലഭരണ സമിതി അധ്യക്ഷൻ വിനോദ് റായ് പറഞ്ഞു. വാതുവയ്പുകാർ ആവശ്യപ്പെട്ടാൽ പിച്ചിൽ കൃത്രിമംകാട്ടാമെന്ന് പിച്ചിൻറെ ചുമതലയുള്ള ഇയാളുടെ വെളിപ്പെടുത്തൽ ഒരു ദേശിയമാധ്യമം പുറത്തുവിട്ടിരുന്നു.
Advertisement