തളിപ്പറമ്പിലെ മുൻ സഹകരണ ഡപ്യൂട്ടി റജിസ്ട്രാർ ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് അഭിഭാഷകയെയും ഭർത്താവിനെയും തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷക കെ.വി.ശൈലജ ഭർത്താവ് പി.കൃഷ്ണകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് അറസ്റ്റ്.
അവശനായ ബാലകൃഷ്ണനെ തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് ആംബുലൻസിൽ കൊണ്ടുവരുന്നവഴി കൊടുങ്ങല്ലൂരിൽവച്ച് മരിക്കുകയായിരുന്നു. ബന്ധുക്കളെ വിവരമറിയിക്കാതെ ശൈലജയും ഭർത്താവുംചേർന്ന് ഷൊർണൂരിൽ മൃതദേഹം സംസ്കരിച്ചു. 2011 സെപ്റ്റംബർ പന്ത്രണ്ടിനായിരുന്നു സംഭവം. ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിൽ ഇരുവരും ജാമ്യത്തിൽ കഴിയവെയാണ് പുതിയ അറസ്റ്റ്.