കൊല്ലം വെളിയത്ത് 100 കോടി രൂപ വില വരുന്ന സർക്കാർ ഭൂമി സ്വകാര്യ കമ്പനി വ്യാജപ്രമാണം ചമച്ച് സ്വന്തമാക്കി മറിച്ചു വിറ്റതായി വിജിലൻസ് റിപ്പോർട്ട്. വ്യജ ആധാരം ചമച്ച് സ്വകാര്യകമ്പനിക്ക് ഭൂമി സ്വന്തമാക്കാനും വില്ക്കാൻ 7 റവന്യൂഉദ്യോഗ്സ്ഥർ കൂട്ടുനിന്നെന്ന് വിജിലൻസിന്റെ ത്വരിതപരിശോധനയിൽ കണ്ടെത്തി.സർക്കാർ ഭൂമി തരിച്ചുപിടിക്കണമെന്നാണ് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചു.
മലകളും കുന്നുകളും നിറഞ്ഞ, മയിലുകളുടെ വിഹാരകേന്ദ്രമായ 60 ഹെക്ടർ ഭൂമിയാണ് നന്ദവാനം എസ്റ്റേറ്റ് എന്ന കമ്പനി സ്വന്തം പേരിലേക്ക് മാറ്റിയിട്ട് മറിച്ചുവിട്ടതായി വിജിലൻസ് കണ്ടെത്തിയത്.വെളിയം പഞ്ചായത്തിലേ മാലയിൽ മലപ്പത്തൂരിലാണ് ആരേയും ഞെട്ടിക്കുന്ന ഭൂമി തട്ടിപ്പ് നടന്നിരിക്കുന്നത്. റബർ കൃഷിക്ക് മാത്രമായി നന്ദവാനം എസ്റ്റേറ്റിന് കൊടുത്ത ഭൂമിയാണ് വ്യാജ ആധാരം ചമച്ചു സ്വന്തമാക്കുകയും പിന്നീട് പ്ലോട്ടുകളാക്കി തിരിച്ച് മറിച്ചുവില്ക്കുകയും ചെയ്തത്.ഭൂമി സംബന്ധിച്ച എല്ലാ രേഖകളും വ്യാജമാണെന്നും വിജിലൻസ് കണ്ടെത്തി. 1958 ൽ ഭൂമിക്ക് പട്ടയം നൽകിയിരുന്നുവെന്നും രേഖകൾ കൊട്ടാരക്കര സബ് റജിസ്ട്രാർ ഓഫിസിലുണ്ടായ തീ പിടുത്തത്തിൽ കത്തിപോയെന്നുമുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ വാദം കളവാണെന്നാണ് വിജിലൻസിന്റെ ത്വരിതപരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യകമ്പനി തട്ടിയെടുത്ത ഭൂമിക്ക് നൂറ് കോടി രൂപ വിലവരുമെന്ന് വിജിലൻസ് റിപ്പോർട്ടൽ പറയുന്നു.ഇതിനുപുറമേ കോടിക്കണക്കിന് രൂപയുടെ പാറ ഇവിടെ നിന്ന് ഖനനം ചെയ്തെടുത്തിട്ടുമുണ്ട്.വ്യാജപ്രമാണം ചമച്ച് തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. കുറ്റക്കാരയ റവന്യൂ ഉദ്യോഗസ്ഥരേ അന്വേഷണം തീരുന്നതു വരെ ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റിയില്ലെങ്കിൽ രേഖകൾ നശിപ്പിക്കാൻ സാധ്യതുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. വ്യാജ ആധാരം ചമയ്ക്കുന്ന സമയത്തെ പൂയപ്പള്ളി സബ് റജിസ്ട്രാർ ഉൾപ്പടെ 7 ഉദ്യോഗ്സഥർക്കെതിരേ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നാണ് വിജിലൻസ് ശുപാർശ.കൂടുതൽ ഉദ്യോഗ്ഥർക്കും ഇടപാലിൽ പങ്കുണ്ട്. സർക്കാരിന്റെ കബളിപ്പിച്ച് കോടികളുടെ ഭൂമി തട്ടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് പുറമേ രാഷ്ട്രീയനേതാക്കളും ഇടപെട്ടിട്ടുണ്ടെന്ന് സംശയം ജനിപ്പിക്കുന്നതാണ് വിജിലൻസിന്റെ കണ്ടെത്തൽ. സർക്കാർ ഭൂമി മറിച്ചുവില്ക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന നാട്ടിലാണ് 100 കോടിയുടെ ഭൂമി സ്വകാര്യകമ്പനി തട്ടിയെടുത്തത്.