ജനപ്രതിനിധികള്‍ക്കും ജഡ്ജിമാര്‍ക്കുെമതിരെ നിയമനടപടി സ്വീകരിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ ഒാര്‍ഡിനന്‍സിനെതിരെ വിമര്‍ശനം ശക്തമാകുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ഭരണഘടനാവിദഗ്ധന്‍ ശാന്തിഭൂഷണ്‍ തുടങ്ങിയവര്‍ വിവാദ ഒാര്‍ഡിനന്‍സിനെതിരെ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തനത്തിനും നിബന്ധനകള്‍വെയ്ക്കുന്ന ഒാര്‍ഡിനന്‍സ് അഭിപ്രായസ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണെന്നാണ് വിലയിരുത്തല്‍.
അഴിമതിക്കേസുകളില്‍ ജഡ്ജുമാര്‍ക്കും എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും എതിരായ സ്വകാര്യ അന്യായങ്ങള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ കോടതികള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് വസുന്ധരാരാജെ സിന്ധ്യസര്‍ക്കാരിന്‍റെ പുതിയ ഒാര്‍ഡിനന്‍സ് വ്യക്തമാക്കുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുമുണ്ട്. പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ അരോപണ വിധേയരുടെ വിവരങ്ങള്‍, ഫോട്ടോ, കുടുംബപശ്ചാത്തലവും പദവിയും സംബന്ധിച്ച പരാമര്‍ശങ്ങള്‍ എന്നിവ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് വര്‍ഷം വരെ ശിക്ഷ ഉറപ്പാക്കുന്ന കുറ്റം ചുമത്താനുള്ള വകുപ്പുകളും ഒാര്‍ഡിനന്‍സിലുണ്ട്. അഴിമതിക്കാരായ ജനപ്രതിനിധികളെ രക്ഷിക്കാനുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ നീക്കമാണ് ഒാര്‍ഡിനന്‍സിനു പിന്നിലെന്ന ആരോപണം ശക്തമാണ്.
ബഹുമാന്യയായ മുഖ്യമന്ത്രി, 21 ാം നൂറ്റാണ്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്നായിരുന്നു ഒാര്‍ഡിനന്‍സിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. തിങ്കളാഴ്ച്ചയാണ് ഒാര്‍ഡിനന്‍സ് നിയമസഭയുടെ അംഗീകാരത്തിനായി വെയ്ക്കുന്നത്. 200 ല്‍ 162 എം.എല്‍ എമാര്‍ ബിജെപിക്കുള്ളതിനാല്‍ ഒാര്‍ഡിനന്‍സിന് അംഗീകാരം ലഭിക്കാന്‍ തടസങ്ങളില്ല.