പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നടുറോഡിൽവച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നിതിന്റേയും അക്രമിക്കുന്നതിന്റേയും ദൃശ്യങ്ങൾ സിസിടിവിയിൽ. മുംബൈ നെഹ്റു നഗറിലാണ് സംഭവം. മുഖത്തടിയേറ്റ് വീണിട്ടും പെൺകുട്ടിയെ രക്ഷപെടുത്താനോ, അക്രമിയെ പിടികൂടാനോ കണ്ടുനിന്നവർ തയ്യാറായില്ല.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സന്ധ്യാസമയത്ത് ട്യൂഷന്കഴിഞ്ഞുവന്ന നെഹ്റുനഗർ സ്വദേശിനിയായ പതിനാറുകാരിയായ പെൺകുട്ടിയാണ് അക്രമത്തിനിരയായത്. റോഡിലൂടെ നടന്നുവന്ന യുവാവ് പെൺകുട്ടിയെ കയറിപിടിക്കുകയും, അക്രമിക്കുകയുമായിരുന്നു. പെൺകുട്ടി ഉച്ചത്തിൽനിലവിളിച്ചെങ്കിലും യുവാവിനെ പിന്തിരിപ്പിക്കാനോ, അക്രമം തടയാനോ ചുറ്റുമുള്ളവർ ശ്രമിച്ചില്ല. മുഖത്തടിയേറ്റ പെൺകുട്ടി നിലത്തുവീണതോടൊണ് യുവാവ് അക്രമം അവസാനിപ്പിച്ചത്.
ദൃശ്യങ്ങൾ തെളിവായി ശേഖരിച്ച് കേസെടുത്തപൊലീസ് യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അക്രമിയെ നേരത്തെ കണ്ടിട്ടുണ്ടെന്നും, സംഭവശേഷം പൊലീസിന് നൽകിയ പരാതി പിൻവിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിൻറ വീട്ടുകാർ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റവാളിക്കെതിരെ കർശനനടപടി ഉണ്ടാകണമെന്നും വിവിധ രാഷ്ട്രീയകക്ഷിനേതാക്കൾ ആവശ്യപ്പെട്ടു.