എഴുത്തുകാരനും ചിന്തകനുമായ പ്രഫസര്‍ തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു. മൃതദേഹം പത്ത് മണി മുതല്‍ 12 വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അയ്യപ്പന്‍കാവിലെ വീട്ടിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. തപസ്യകലാസാഹിത്യവേദിയുടെ അധ്യക്ഷനായ തുറവൂര്‍ വിശ്വംഭരന്‍ മഹാഭാരതത്തെ ആസ്പദമാക്കി ധാരാളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളജില്‍ മലയാളം അധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പുണിത്തുറ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.
Advertisement