ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് സമാപിക്കും. വൈകുന്നേരം അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്താണ് സമാപനയോഗം. പാളയം മുതൽ പുത്തരിക്കണ്ടം വരെ ദേശീയ അധ്യകഷൻ അമിഷ് ഷാ പദയാത്രയിൽ അണിചേരും.
ജനരക്ഷായാത്രയുടെ സമാപനസമ്മേളത്തിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പുത്തരിക്കണ്ടം മൈതാനത്ത് പതാകഉയർത്തി. കൊല്ലപ്പെട്ട സംഘപ്രവർത്തകരായ മണ്ണന്തല രഞ്ജിത്തിന്റെയും ശ്രീകാര്യം രാജേഷിന്റെ ഭവന സന്ദർശനത്തോടെയാണ് അവസാന ദിവത്തെ യാത്രയുടെ തുടക്കം.
പത്തരയ്ക്ക് ശ്രീകാര്യത്ത് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പദയാത്ര ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് പട്ടത്ത് കേന്ദ്രമന്ത്രി അശ്വിനകുമാർ ചൗബേ പ്രസംഗിക്കും. തുടർന്ന് പട്ടം മുതൽ പാളയം വരെ ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ പ്രവർത്തകരെ തുറന്ന ജീപ്പിൽ അഭിവാദ്യം ചെയ്യും. പാളയം മുതൽ പുത്തരിക്കണ്ടം വരെ അദ്ദേഹം പദയാത്രയിൽ ചേരും
സമാപനയോഗത്തിൽ അമിത്ഷാ, കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേ എന്നിവർക്കുപുറമെ ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ജെആർഎസ് അദ്ധ്യക്ഷ സി കെ ജാനു എന്നിവരും പങ്കെടുക്കും.